crime

ചെങ്ങന്നൂർ:ബൈക്ക് യാത്രക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണമാല കവർന്നു.ആല പെണ്ണുക്കര ദേവീക്ഷേത്രത്തിനു സമീപം ശ്രീകാർത്തികയിൽ ഗണേഷ് കരുണാകരൻ നായരെ (39)യാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമിച്ച് ഒൻപതര പവന്റെ മാല തട്ടിയെടുത്തത്.ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ പെണ്ണുക്കര പള്ളിമുക്ക് റോഡിലാണ് സംഭവം .ചെങ്ങന്നൂർ ടൗണിൽ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന ഗണേഷിനെ പെണ്ണുക്കര സെന്റ് തോമസ് മാർത്തോമ പള്ളിയുടെ സമീപം വച്ച് മറ്റൊരു ബൈക്കിലെത്തിയ രണ്ടു യുവാക്കൾ റോഡിനു കുറുകെ ബൈക്ക് നിറുത്തി തടഞ്ഞു.

ഗണേഷിന്റെ കൈകളിലുള്ള ടാറ്റു എവിടെയാണ് ചെയ്തത് എന്ന് ചോദിച്ച ശേഷം കവറിൽ കരുതിയ മുളകുപൊടി മുഖത്തു വിതറി മർദ്ദിക്കുകയായിരുന്നു.ഇതിനിടയിൽ ഒരാൾ ഗണേഷിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ ഗണേഷിനെ ബൈക്കിൽ നിന്ന്ചവിട്ടി റോഡിലിട്ടു.തുടർന്ന് ഇവർ മാല പൊട്ടിച്ചെടുത്ത ശേഷം ബൈക്കിൽ രക്ഷപ്പെട്ടു.ഗണേഷിന്റെ
നിലവിളി കേട്ടെത്തിയവർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. ബഹറിനിൽ ജോലിയായിരുന്ന ഗണേഷ് നാട്ടിലെത്തി മസ്തിഷക സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുകയാണ്.