malinyam
പമ്പ് ഓപ്പറേറ്റർ കനാലിൽ നിന്ന് നീക്കം ചെയ്ത മാലിന്യം

മാള: അഷ്ടമിച്ചിറ ജലസേചന പദ്ധതിക്ക് ഭീഷണിയായി മാലിന്യം നിറയുന്നു. ചാലക്കുടിപ്പുഴയിൽ നിന്ന് സമ്പാളൂർ പമ്പിംഗ് സ്റ്റേഷനിലൂടെയാണ് അഷ്ടമിച്ചിറ പദ്ധതിയിലേക്ക് വെള്ളമെത്തുന്നത്. ഈ കനാലിലാണ് മാലിന്യം നിറയുന്നത്. വെള്ളം ഒഴുകിയെത്തുന്ന ഒരു കിലോമീറ്ററിലധികം വരുന്ന കനാലിലേക്ക് സാമൂഹിക വിരുദ്ധരടക്കമുള്ളവരാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഈ മാലിന്യം അഷ്ടമിച്ചിറ പദ്ധതിയിലേക്ക് എത്തുന്നത് പലപ്പോഴും തടസം സൃഷ്ടിക്കാറുണ്ട്.

മാലിന്യം പമ്പിലേക്ക് കയറിയാൽ നീക്കം ചെയ്യണമെങ്കിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് പമ്പ് ഓപറേറ്ററായ ദേവസിക്കുട്ടി പറഞ്ഞു. കനാലിന്റെ പരിസരവാസികൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങളാണ് കൂടുതലായെത്തുന്നത്. അഷ്ടമിച്ചിറ ജലസേചന പദ്ധതിയെ അവതാളത്തിലാക്കുന്ന നിലയിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. പുത്തൻചിറ, മാണിയംകാവ്, മാരേക്കാട്, അഷ്ടമിച്ചിറ, പുല്ലൻകുളങ്ങര, അമ്പഴക്കാട്, പുളിയിലക്കുന്ന് എന്നീ പ്രദേശങ്ങളിലേക്കാണ് അഷ്ടമിച്ചിറ ചെറുകിട ജലസേചന പദ്ധതിയിൽ നിന്ന് വെള്ളമെത്തിക്കുന്നത്. ഇവിടെ നൂറ് കുതിരശക്തിയുടെ രണ്ട് മോട്ടോറുകളാണ് പ്രവർത്തിപ്പിക്കുന്നത്...