dd

നെയ്യാറ്റിൻകര: അമരവിള ബാങ്ക് ജംഗ്‌ഷനുസമീപം ഊട്ടുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുരുകന്റെയും നാഗ രത്തിനത്തിന്റെയും മകൾ ഐശ്വര്യയെ (15) വ്യാഴാഴ്ച രാത്രി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമരവിള എൽ.എം.എസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു . ഇവർ നേരത്തേ കുടുംബ സമേതം അമരവിള ആശാരിക്കുളത്ത് താമസിക്കവെ, അയൽവാസിയായ ഒരു ചെറുപ്പക്കാരൻ ഐശ്വര്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതുമൂലമാണ് കുടുംബം ഇപ്പോഴത്തെ വീട്ടിലേയ്ക്ക് താമസം മാറിയത് .ഫോണിലൂടെയും സ്കൂളിന്‌ സമീപത്തുവച്ചും കുട്ടിയെ ശല്യപ്പെടുത്തി മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. ഇക്കാര്യംകാണിച്ച് പാറശ്ശാല പൊലീസിൽ പരാതിപ്പെട്ടിരുന്നതായി പെൺകുട്ടിയുടെ അച്ഛൻ മുരുകനും പറഞ്ഞു.കുറച്ച് ദിവസങ്ങളായി വീണ്ടും ശല്യം തുടങ്ങിയപ്പോൾ, സഹോദരൻ പ്രഭുസൂര്യയും അച്ഛനും യുവാവിന്റെ വീട്ടിലെത്തി അയാളെ വിലക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.സംസ്കാരം ശാന്തി കവാടത്തിൽ നടത്തി.

ഐശ്വര്യ