തിരുവനന്തപുരം: റെന്റ് എ കാർ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്‌ത ഏഴംഗ സംഘത്തിലെ അഞ്ച് പേരെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി. മുട്ടത്തറ ബംഗ്ളാദേശ് കോളനി സ്വദേശികളായ മുഹമ്മദ് ബിലാൽ (23), മുഹമ്മദ് അസ്‌ളം (20), മുഹമ്മദ് യാസീൻ (19, കുമരിച്ചന്ത സ്വദേശികളായ  അബ്ദുൾ റഹ്മാൻ (24), റഹീസ് (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 3ന് ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ വള്ളക്കടവ് സ്വദേശി ഇമ്രാൻഖാൻ, സഹോദര പുത്രൻ മൊഹനാസ് എന്നിവരെ ഉച്ചയ്ക്ക് 12ഓടെ വട്ടിയൂർക്കാവ് മുക്കോല പള്ളിക്ക് സമീപത്തു വച്ച് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും മർദ്ദിക്കുകയുമായിരുന്നു. സംഘം മൊഹനാസിനെ ആൾസെയിന്റ്സ് ഭാഗത്ത് വഴിയിൽ ഇറക്കിവിട്ട് ഇമ്രാനുമായി ശ്രീകാര്യം ഭാഗത്തേക്ക് പോയി. എന്നാൽ പൊലീസ് വാഹന പരിശോധന നടത്തുന്നുവെന്ന് മനസിലാക്കിയതിനെ തുടർന്ന് ചേങ്കോട്ടുകോണം മഠത്തിനടുത്ത് വാഹനം നിറുത്തി. ഈ സമയം ഇമ്രാൻഖാൻ വാഹനത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇമ്രാന്റെ പിതാവ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതികൾ അവിടെ നിന്നു ഗോവയിലേക്ക് കടക്കാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസും വട്ടിയൂർക്കാവ് പൊലീസും ചേർന്ന് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.