തിരുവനന്തപുരം: കാസർകോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ല. പാർട്ടി അംഗങ്ങളിൽ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. അത്തരക്കാരെ സി.പി.എമ്മിൽ വച്ചു പൊറുപ്പിക്കാനാവില്ല. ഇക്കാര്യം പാർട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിഷ്ഠുരമായ ഈ കൊലപാതകങ്ങൾ നടത്തിയവർ ആരായാലും നിയമത്തിന്റെ മുന്നിലെത്തുക തന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് ലഭിക്കുന്നു എന്നുറപ്പാക്കാൻ ക്രമസമാധാന ചുമതലയുള്ള പൊലീസിന് കഴിയണമെന്നും വി.എസ് പറഞ്ഞു.