f16

ന്യൂഡൽഹി : അതിർത്തി ഭേദിച്ചെത്തിയ പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈനിക കേന്ദ്രത്തിൽ ലേസർ ബോംബുകൾ ഇട്ടെങ്കിലും ലക്ഷ്യത്തിൽ പതിച്ചിരുന്നില്ല. പ്രതിരോധത്തിനായി പാഞ്ഞടുത്ത ഇന്ത്യൻ വിമാനങ്ങളിൽ ബോംബിട്ട് തിരിച്ചു പോയ ഒരു പാക് എഫ് 16 വിമാനത്തെ അഭിനന്ദിന്റെ മിഗ് 21 ബൈസൺ വിമാനത്തിന്റെ റഡാർ ലോക്ക് ചെയ്തിരുന്നു. ശത്രു ലക്ഷ്യം റാഡാറിൽ ലോക്ക് ചെയ്താൽ ആയുധം പ്രയാഗിക്കുന്നതു വരെ വിമാനം പിന്നാലെ പൊയ്‌ക്കൊണ്ടിരിക്കും. ഇന്ത്യൻ ഫോർമേഷനിലെ മറ്റ് വിമാനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും പിന്മാറാതെ അഭിനന്ദ് പാക് വിമാനത്തിന് നേർക്ക് ആർ 73 എയർ ടു എയർ മിസൈൽ തൊടുത്തു. ഹ്രസ്വദൂര എയർ ടു എയർ മിസൈലായ ആർ 73 മിസൈൽ സോവിയറ്റ് നിർമിതമാണ്. 105 കിലോ ഭാരമുള്ള ഈ മിസൈലിന് ശബ്ദത്തിന്റെ 2.5 മടങ്ങ് വേഗത്തിൽ ( മണിക്കൂറി. 3,000കി.മീ ) സഞ്ചരിച്ച് ശത്രുവിനെ തകർക്കാനാവും.

അഭിനന്ദിന്റെ ധൈര്യത്തിന് പാകിസ്ഥാൻ ഇനി കനത്ത വില നൽകേണ്ടി വരുമെന്ന് ഉറപ്പാണ്. പാക് താലിബാൻ തീവ്രവാദികളെ അമർച്ച ചെയ്യുന്നതിനായി അമേരിക്ക സൗജന്യമായി നൽകിയ എഫ് 16 വിമാനങ്ങളും മിസൈലുകളുമാണ് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചത്. അമേരിക്കൻ നിർമ്മിത മിസൈലുകൾ പാകിസ്ഥാൻ പ്രയോഗിച്ചതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം പുറത്ത് വിട്ടിരുന്നു. ഇത് കൂടാതെ റഷ്യൻ നിർമ്മിത ആയുധങ്ങളാൽ അമേരിക്കയുടെ കരുത്തിന്റെ പ്രതീകമായി കണക്കാക്കുന്ന എഫ് സീരീസിൽ പെട്ട ഒരു യുദ്ധവിമാനം തകർന്നുവെന്നതും അമേരിക്കയ്ക്ക് നാണക്കേടായിരിക്കുകയാണ്. പാകിസ്ഥാന് മേൽ അമേരിക്കൻ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന സൂചനയും ഇത് നൽകുന്നുണ്ട്. അഭിനന്ദിനെ പെട്ടെന്ന് ഇന്ത്യയ്ക്ക് കൈമാറി സമാധാനത്തിന്റെ മേലങ്കിയണിഞ്ഞ് ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്നും കൈകഴുകാമെന്ന നിലപാടാണ് പാക് അധികാരികൾ സ്വീകരിച്ചിരിക്കുന്നത്.

യഥാർത്ഥ ശത്രുക്കൾ രാജ്യത്തിനകത്ത്, വരമ്പത്ത് കൂലി എന്ന് പറഞ്ഞവർ പാകിസ്ഥാനുമായി സമാധാന ചർച്ചയ്ക്ക് വാദിക്കുന്നു : ടി.പി.സെൻകുമാർ