ജോഹന്നാസ്ബർഗ്: മരിച്ചയാളെ 'പുനർജനിപ്പിച്ച" പുരോഹിതൻ പുലിവാലുപിടിച്ചു. ദക്ഷിണാഫ്രിക്കക്കാരനായ സ്വയം പ്രഖ്യാപിത പുരോഹിതൻ അൽഫ് ലുക്കൗ ആണ് കുരുക്കിൽപ്പെട്ടത്. ഇയാൾക്കെതിരെ അധികൃതർ നിയമ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതാണ് ഇയാൾക്ക് വിനയായത്.
ജോഹന്നാസ്ബർഗിലാണ് സംഭവം. രഹസ്യമായി ഒരാളെ ശവപ്പെട്ടിയിൽ കിടത്തിയ ലുക്കൗ അയാൾ മൃതദേഹമാണെന്നാണ് എല്ലാവരോടും പറഞ്ഞത്. എഴുന്നേൽക്കൂ എന്ന് ലുക്കൗ ഉച്ചത്തിൽ പറയുമ്പോൾ 'മരിച്ചയാൾ' പതുക്കെ എഴുന്നേൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ലുക്കൗവിനെതിരെ പ്രതിഷേധവുമായി പുരോഹിതൻമാരടക്കം രംഗത്തെത്തിയത്.
വിലയേക്കാൾ കൂടുതൽ അടിപൊളി ഫീച്ചറുകളുമായി വിവോ വി15 പ്രോ വിപണിയിലെത്തി, പ്രത്യേകതകൾ ഇങ്ങനെ
ഇത്തരത്തിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ല. ലുക്കൗയും കൂട്ടരും പണത്തിനായി ജനങ്ങളെ കബളിപ്പിക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം. പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് സംസ്കാര ചടങ്ങ് നടത്താൻ ഒരുങ്ങിയ കമ്പനിയുടേതായി പുറത്തുവന്നത്.
കമ്പനിയുടെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്നാരോപിച്ച് ഇവരും നിയമനടപടിക്ക് ഒരുങ്ങുകയാണ്. ജനങ്ങൾ ലുക്കൗവിനെതിരെ ഉയർത്തെഴുന്നേൽപ്പ് സ്റ്റണ്ട് എന്ന് പേരിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ലുക്കൗനെതിരെ വേറെയും ആരോപണങ്ങൾ ഉയരുന്നു. എന്നാൽപ്രതികരിക്കാൻ ലുക്കൗ തയ്യാറായിട്ടില്ല.
The food clearly slaps different after being resurrected.😂😂 #ResurrectionChallenge pic.twitter.com/5U4uaWiutL
— Pootie Tang (@Mdudemeister) February 25, 2019