pistol

ന്യൂഡൽഹി: പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന വെെമാനികൻ വിംഗ് കമാൻഡർ അഭിനന്ദ് വർദ്ധമാനെ ഇന്ത്യയ്ക്ക് കെെമാറിയപ്പോൾ അദ്ദേഹം ഉപയോഗിച്ച് തോക്ക് തിരിച്ച് നൽകിയില്ല. മോതിരവും കണ്ണടയും തിരിച്ച് നൽകിയപ്പോൾ തോക്ക് പാകിസ്ഥാൻ പിടിച്ചുവച്ചിരിക്കുകയാണ്.

അഭിനന്ദന്റെ കെെമാറിയത് സംബന്ധിച്ച രേഖകൾ പരിശോധിക്കുമ്പോഴാണ് തോക്ക് തിരിച്ച് നൽകിയില്ലെന്ന് വ്യക്തമായത്. അഭിനന്ദൻ പാക്കിസ്ഥാനിൽ അകപ്പെട്ടപ്പോൾ ആത്മരക്ഷയ്ക്ക് വേണ്ടി പിസ്റ്റൾ ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളെ മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ച് തകർത്തത് ശേഷമാണ് അഭിനന്ദൻ പാകിസ്ഥാനിൽ അകപ്പെട്ടത്. എന്നാൽ ഇന്ത്യക്ക് മിഗ് 21 വിമാനവും തകർന്നുവീണു. മിഗ് 21 വിമാനത്തിൽ നിന്ന് പാരചൂട്ടിൽ രക്ഷപ്പെട്ട വൈമാനികൻ ഇറങ്ങിയത് പാക് അധീന കശ്മീരിലാണ്.

അഭിനന്ദൻ പ്രദേസവാസികളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് ചോദിച്ചപ്പോൾ ഇന്ത്യയാണെന്നായിരുന്നു മറുപടി. തുടർന്ന് ഇന്ത്യയ്ക്ക് അനുകൂലമായ മുദ്രാവാക്യം മുഴക്കിയപ്പോൾ നാട്ടുകാർ പാകിസ്ഥാൻ ആർമിയെ പിന്തുണച്ച് അഭിനന്ദനെ ആക്രമിക്കുകയായിരുന്നുവെന്ന് പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്തു.

ശത്രുരാജ്യത്തിന്റെ മണ്ണിലാണ് വീണതെന്ന് അഭിനന്ദൻ മനസിലാക്കിയ അഭിനന്ദൻ സ്റ്റളെടുത്ത് യുവാക്കൾക്ക് നേരെ ചൂണ്ടിയശേഷം ആകാശത്തേയ്ക്ക് നിറയൊഴിക്കുകയും പിന്നിലേക്ക് ഓടുകയുമായിരുന്നു. സമീപത്തായി ഉണ്ടായിരുന്ന ചെറുകുളത്തിലിറങ്ങിയ അഭിനന്ദൻ കൈയ്യിലുണ്ടായിരുന്ന ചില കടലാസുകൾ അതിൽ മുക്കി നശിപ്പിക്കുകയും, ചിലത് വിഴുങ്ങുകയും ചെയ്തതായും പ്രാദേശികവാസിയായ യുവാവ് മുഹമ്മദിന്റെ വാക്കുകൾ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്.