kadakkal-murder

കൊല്ലം: കടയ്ക്കലിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് റിമാൻഡ് റിപ്പോർട്ട്. കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാമ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാൻ വിളിച്ച് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സഞ്ചി ബഷീറേ കിഴങ്ങുണ്ടോയെന്ന് പ്രതി വിളിച്ച് കളിയാക്കിയത് ബഷീർ ചോദ്യം ചെയ്തു. ഇതിനെ തുടർന്നാണ് കൊലപാതകം ഉണ്ടായത്. ബഷീർ സി.പി.എം അനുഭാവിയാണെന്നും പ്രതി ഷാജഹാൻ പരിസരവാസികൾക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം. ബഷീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കടയ്ക്കലിൽ സി.പി.എം പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ചിതറ പഞ്ചായത്തിൽ സി.പി.എം ഹർത്താലും നടത്തി.