ന്യൂഡൽഹി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അദ്ധ്യാപകനെ എ.ബി.വി.പി പ്രവർത്തകർ മുട്ടുകാലിൽ നിർത്തി മാപ്പ് പറയിപ്പിച്ചു. കർണ്ണാടകയിലെ വിജയ്പൂരയിലെ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. ഇമ്രാൻ ഖാനെ അനുകൂലിച്ചും കേന്ദ്രസർക്കാരിനെ വിമർശിച്ചു കൊണ്ടും പോസ്റ്റിട്ട അദ്ധ്യാപകനെ പരസ്യമായാണ് മുട്ടുകാലിൽ നിർത്തി മാപ്പ് പറയിപ്പിച്ചത്.
കോളേജ് അദ്ധ്യാപകനായ സന്ദീപ് വത്താർ മാപ്പ് പറയുന്ന രംഗം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിനെ കുറ്റപ്പെടുത്തിയും പാക് പ്രധാനമന്ത്രിയെ പുകഴ്‌ത്തിയുമാണ് ഫേസ്ബുക്ക് പോസ്റ്റെന്നാണ് ആരോപണം. തുടർന്ന് കൂട്ടമായി എത്തിയ എ.ബി.വി.പി പ്രവർത്തകർ കോളേജ് ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയും അദ്ധ്യാപകനെ മുട്ടുകാലിൽ നിർത്തി മാപ്പ് പറയിപ്പിക്കുകയുമായിരുന്നു.
എന്നാൽ അദ്ധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. സംഭവം വിവാദമായതോടെ സന്ദീപ് വത്താർ ഫേസ്ബുക്ക് പോസ്റ്ര് നീക്കം ചെയ്തിരുന്നു. കർണ്ണാടക ആഭ്യന്ത മന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ബി പാട്ടീലിന്റെ ഉടമസ്ഥയിലുള്ള കോളേജിലാണ് സംഭവം നടന്നത്. എന്നാൽ മന്ത്രി ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ABVP forces Karnataka lecturer to kneel, apologise for abusing BJP, praising Imran Khan in "anti national" social media post, while police look on in college run by Congress home minister. Police chief: whatever happened was wrong but can't act without complaint! #NewIndia pic.twitter.com/GgQBFakwBm
— Samar Halarnkar (@samar11) March 3, 2019