മുംബയ്: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക് 110 കോടി രൂപ വാഗ്ദാനം ചെയ്ത് വ്യവസായി. മുംബയിലെ വ്യവസായിയായ മുർട്ടാസ എ. ഹമീദാണ് സൈനികരുടെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന് ജന്മനാൽ തന്നെ കാഴ്ച്ച ശക്തിയില്ല. പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്ക് 110 കോടി രൂപ സംഭാവനചെയ്യുമെന്ന് ഇദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് ഹമീദ്. സഹായധനം നൽകുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിയെ കാണാൻ അനുവാദം ചോദിച്ച് ഇമെയിൽ അയച്ചിട്ടുണ്ട് കോട്ടയിലെ ഗവൺമെന്റ് കൊമേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടിയ ഹമീദ് ഇപ്പോൾ മുംബയിൽ ഗവേഷകനായും പ്രവർത്തിക്കുന്നുണ്ട്.
മാതൃരാജ്യത്ത് സഹായം ആവശ്യമുളളവനെ സഹായിക്കുക എന്ന ചിന്ത ഓരോ പൗരന്റേയും രക്തത്തിൽ ഉണ്ടാവണമെന്ന് ഹമീദ് പറഞ്ഞു. താൻ കണ്ടുപിടിച്ച ഫ്യുവൽ ബേൺ റേഡിയേഷൻ ടെക്നോളജി ഉപയോഗിച്ചിരുന്നെങ്കിൽ പുൽവാമ പോലെയുളള ഭീകരാക്രമണങ്ങൾ പരിശോധിക്കാൻ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജി.പി.എസ് സംവിധാനം പോലും ഇല്ലാതെ വാഹനങ്ങളും മറ്റ് വസ്തുക്കളും കണ്ടുപിടിക്കാനാവുന്ന സാങ്കേതിക വിദ്യയാണിത്.
സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.