വയനാട്: മകളെ വർഷങ്ങളായി പീഡനത്തിനിരയാക്കിയ പിതാവ് പൊലീസ് പിടിയിലായി. പതിനഞ്ചുവയസുകാരിയെ മകളെ ഇയാൾ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. വയനാട് കമ്പളക്കാട് എന്ന പ്രദേശത്താണ് സംഭവം.
രണ്ടാം ഭാര്യയിലുണ്ടായ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. 2017 മുതൽ 2018 ഡിസംബർ വരെ പല ദിവസങ്ങളിലായി വീട്ടിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഭയം കാരണം പെൺകുട്ടി ഇത്രനാളും വിവരം പുറത്തു പറഞ്ഞിരുന്നില്ല.
എന്നാൽ, കഴിഞ്ഞ ദിവസം പീഡന വിവരം പെൺകുട്ടി അധ്യാപികയെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും, കമ്പളക്കാട് പൊലീസ് പെൺകുട്ടിയുടെ വിശദമായ മൊഴിയെടുക്കുകയും ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പിന്നീട് കല്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പീഡനത്തെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിൽ നിന്ന് കരകയറാത്ത പെൺകുട്ടി ഇപ്പോൾ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്.