news

1. റഫാല്‍ കേസ് പരിഗണിക്കുന്നതിനിടെ കോടതിയില്‍ വാക്‌പോര്. എ.ജിക്ക് എതിരെ ജസ്റ്റിസ് പ്രശാന്ത് ഭൂഷണ്‍. എ.ജി ഭീഷണിപ്പെടുത്തുന്നു എന്ന് പ്രശാന്ത് ഭൂഷണ്‍. ഹര്‍ജിക്കാര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ഭീഷണി എന്ന് പ്രതികരണം. ഒരിക്കലും പുറത്ത് വരാന്‍ പാടില്ലാത്ത രേഖകളാണ് പുറത്തായത് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍

2. റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്തിന് അത്യാവശ്യമാണ്. പാകിസ്ഥാന്‍ എഫ്.16 വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ 1960ലെ മിഗ് 21 ഉപയോഗിച്ചാണ് ഇന്ത്യ പ്രതിരോധിച്ചത്. രേഖകള്‍ പുറത്ത് വിടുന്നത് രാജ്യ സുരക്ഷയെ ബാധിക്കും. രേഖകളുടെ ഉറവിട പത്രം വെളിപ്പെടുത്തിയിട്ടില്ല. നിയമ വിരുദ്ധമായി ലഭിച്ച രേഖകള്‍ സ്വീകരിക്കരുത് എന്ന 2004ലെ വിധി ഉദ്ധരിച്ച് എ.ജി. പ്രതിരോധ രേഖകള്‍ ആര്‍.ടി.ഐ പരിധിയില്‍ വരുന്നത് അല്ലെന്നും വേണുഗോപാല്‍. എ.ജിയുടെ വാദം കേള്‍ക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ.എം ജോസഫ് ചോദ്യം ചെയ്തു

3. ഹര്‍ജിക്കാര്‍ പറയുന്ന രേഖകള്‍ പരിശോധിക്കാന്‍ പാടില്ലന്നാണോ എ.ജി പറയുന്നത് എന്ന് കോടതി. അഴിമതി ആരോപണം രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ ആകുമോ എന്ന് കെ എം ജോസഫ്. ഹര്‍ജിക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന പ്രസ്താവന കോടതിയലക്ഷ്യം. എ.ജിയുടെ വാദം ബോഫേഴ്സ് യുദ്ധ വിമാനത്തിലും ബാധകമാകുമോ എന്ന് ചോദ്യം. മോഷ്ടിച്ച രേഖകള്‍ സംശയത്തോടെ നോക്കാം എന്നാല്‍ പരിഗണിക്കാതെ ഇരിക്കാന്‍ കഴിയില്ലെന്നും കോടതി. റഫാല്‍ കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 14ലേക്ക് മാറ്റി

4. സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വേണം എന്ന് വിവിധ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍. പത്തനംതിട്ടയില്‍ ആറന്മുള എം.എല്‍.എ വീണ ജോര്‍ജിനേയും കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍ വാസവനെയും മത്സരിപ്പിക്കണം എന്ന് ആവശ്യം. ചാലക്കുടിയില്‍ ഇന്നസന്റിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന് എതിരെയും എതിര്‍പ്പ് ശക്തം. ഇന്നസന്റിന് പകരം സാജു പോളിനേയോ പി. രാജീവിനേയോ പരിഗണിക്കണം എന്നാണ് ആവശ്യം

5. ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിച്ചാല്‍ വിജയ സാധ്യത ഇല്ലെന്ന് അഭിപ്രായം. വടകരയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സ്ഥാനാര്‍ത്ഥി ആക്കാന്‍ ധാരണ ആയി. യോഗത്തില്‍ പി. സതീ ദേവിയുടേയും പി.എ മുഹമ്മദ് റിയാസിന്റേയും വി. ശിവദാസന്റേയും പേരുകള്‍ ഉയര്‍ന്നു എങ്കിലും അവസാന നറുക്ക് ജയരാജന് വീഴുക ആയിരുന്നു. കോഴിക്കോട് മണ്ഡലത്തില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥി ആവും. ഇതുവരെ ഈ സ്ഥാനത്തേക്ക് കേട്ടിരുന്ന ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ പേര് ഒഴിവാക്കി

6. കാസര്‍കോട് പി കരുണാകരന്‍ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ കെ.പി സതീഷ് ചന്ദ്രന് പുറമെ എ.വി ബാലകൃഷ്ണന്റേയും പേര് നിര്‍ദ്ദേശിക്കപ്പെട്ടു. ജനതാദളിന്റെ കൈവശം ഉണ്ടായിരുന്ന കോട്ടയം തിരിച്ച് എടുത്ത് ഡോ. സിന്ധുമോള്‍ ജേക്കബിനെ മത്സരിപ്പിക്കും. കൊല്ലത്ത് കെ.എന്‍ ബാലഗോപന്‍, പത്തനംതിട്ടയില്‍ വീണ ജോര്‍ജ്, ആലപ്പുഴയില്‍ എ.എം ആരിഫ്, മലപ്പുറത്ത് എസ്.എഫ്.ഐ നേതാവ് വി.പി സാനു എന്നിവര്‍ ജനവിധി തേടും എന്ന് ഏതാണ്ട് ഉറപ്പായി. സി.പി.എം സ്ഥാനാര്‍ത്ഥികളെ 9ന് പ്രഖ്യാപിക്കും എന്ന് കോടിയേരി ബാലകൃഷ്ണന്‍. സീറ്റിന്റെ കാര്യത്തില്‍ ആര്‍ക്കും മുന്നണി വിടേണ്ടി വരില്ല എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

7. അയോധ്യ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ശ്രമത്തെ മുന്‍ധരണയോടെ കാണരുതെന്ന് ഹിന്ദു സംഘടനകളോട് സുപ്രീംകോടതി. ബാബരി കേസ് കേവലം ഭൂമി തര്‍ക്കം മാത്രമല്ല, അത് മതപരവും വൈകാരികവുമായ വിഷയമാണ്. മുന്‍ വിധിയോടെ ആണ് മധ്യസ്ഥത നടക്കില്ലെന്ന് നിങ്ങള്‍ പറയുന്നതെന്നും മധ്യസ്ഥ ശ്രമത്തെ എതിര്‍ത്ത ഹിന്ദുമഹാസഭയുടെ അഭിഭാഷകനോട് കോടതി

8. മധ്യസ്ഥ ശ്രമത്തെ അനൂകൂലിക്കുന്ന നിലപാടാണ് മുസ്ലിം സംഘടനകള്‍ സ്വീകരിച്ചത്. മധ്യസ്ഥതക്ക് ആരൊക്കെ വേണമെന്ന് കക്ഷികള്‍ക്ക് നിര്‍ദേശിക്കാം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. കേസില്‍ വിധി പറയുന്നത് മാറ്റി. ബാബര്‍ ചെയ്ത കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ കോടതിക്ക് കഴിയില്ല. ക്ഷേത്രമോ പള്ളിയോ പണിത ബാബറിന്റെ നടപടി ആര്‍ക്കും റദ്ദാക്കാനാവില്ല. തര്‍ക്ക പരിഹാരം മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് ബോബ്‌ഡെ. മധ്യസ്ഥ ചര്‍ച്ചക്കായി ഒരാളെ മാത്രം നിയമിക്കില്ല. ഒരു സംഘത്തെ നിയമിക്കുന്നത് പരിഗണിക്കാം എന്നും പ്രതികരണം

9. പൊതുജനങ്ങള്‍ മധ്യസ്ഥത ആഗ്രഹിക്കുന്നില്ല എന്ന് ഹിന്ദുമഹാസഭ. മധ്യസ്ഥാ ശ്രമത്തിനായി ഉത്തരവ് ഇറക്കുന്നതിന് മുന്‍പ് പൊതു ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കാനായി നോട്ടീസ് ഇറക്കണം. എന്നാല്‍ മധ്യസ്ഥതക്ക് ഉത്തരവ് ഇടുന്നതിന് മുന്‍പ് എല്ലാ കക്ഷികളുടെയും സമ്മതം തേടേണ്ടത് ഇല്ലെന്ന് മുസ്ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ അറിയിച്ചു.മധ്യസ്ഥത കാമറക്കു മുന്നില്‍ വേണം നടത്താനെന്നും മധ്യസ്ഥരെ കോടതിക്ക് നിര്‍ദേശിക്കാമെന്നും രാജീവ് ധവാന്‍

10. ബന്ധു നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീലിന് എതിരെ വിജിലന്‍സ് അന്വേഷണം ഇല്ല. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിന്റെ പരാതിയില്‍ തുടര്‍ നടപടി വേണ്ടെന്ന് വിജിലന്‍സ്. പരാതിയില്‍ തുടര്‍ നടപടി വേണ്ടെന്ന് സര്‍ക്കാരും. വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് ആണ് ഫിറോസ് പരാതി നല്‍കി ഇരുന്നത്

11. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി ജലീല്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ തിരുതി ബന്ധു കെ.ടി അദീബിനെ നിയമിച്ചു എന്നായിരുന്നു ഫിറോസിന്റെ പരാതി. ജലീലിന്റെ ബന്ധുവിന് ആവശ്യമുള്ള യോഗ്യതകള്‍ ഇല്ലെന്നും അടിസ്ഥാന യോഗ്യത തിരുത്തി ആണ് ബന്ധുവിന് നിയമനം നല്‍കിയത് എന്നും ആരോപിച്ച് ആയിരുന്നു പരാതി