high-court

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി. കേസിലെ വിചാരണ നടപടികൾ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാർട്ടിൻ കോടതിയെ സമീപ്പിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.


'ചാക്കിലെ പൂച്ച പുറത്ത് ചാടിയിരിക്കുകയാണെന്ന്' കോടതി നിരീക്ഷിച്ചു. കേസിന്റെ ആരംഭം മുതൽ വിചാരണ ദീർഘിപ്പിക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. വിചാരണ നടപടികൾ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. മാർട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.

കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു.