കറാച്ചി: ആസ്ട്രേലിക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീം സെെന്യത്തിന്റെ തൊപ്പിയണിഞ്ഞ് കളിച്ചതിനെതിരെ പാക്കിസ്ഥാൻ രംഗത്ത്. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായി രംഗത്ത് വന്നത്. ക്രിക്കറ്റിനെ രാഷ്ട്രീയവൽക്കരിക്കാനാണ് കോഹ്ലിയുടെ ടീമിന്റെ ശ്രമമെന്നും മുഹമ്മദ് ഖുറേഷി പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാർക്കുള്ള ആദരസൂചകമായിട്ടാണ് സെെന്യത്തിന്റെ തൊപ്പി ടീം ധരിച്ചത്. 'ക്രിക്കറ്ര് ടീം അംഗങ്ങൾ ധരിക്കേണ്ട തൊപ്പിക്ക് പകരം സെെന്യത്തിന്റെ തൊപ്പി ധരിച്ച് ഇന്ത്യൻ ടീം കളിക്കുന്നത് എല്ലാവരും കണ്ടതാണ്'. എെ.സി.സി ഇത് കണ്ടില്ലേയെന്നും ഖുറേഷി ചോദിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഇടപെടൽ ഇല്ലാതെ തന്നെ അത് കാണേണ്ടത് എെ.സി.സിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങൾ രാഷ്ട്രീയവൽക്കരിക്കുകയാണ്. ഇന്ത്യൻ താരങ്ങൾ തൊപ്പി ധരിക്കുന്നത് നിർത്തിയില്ലെങ്കിൽ കാശ്മീരിലെ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് പ്രതിഷേധിച്ച് പാക്കിസ്ഥാൻ കളിക്കാർ കൈയിൽ കറുത്ത ആം ബാൻഡ് ധരിച്ച് കളിക്കാനിറങ്ങുമെന്നും പാക് വാർത്താവിതരണ മന്ത്രി ഫവദ് ചൗധരി പറഞ്ഞു.
സെെനികരോടുള്ള ആദരവ് സൂചകമായി എല്ലാ വർഷവും ഒരു മത്സരത്തിൽ സെെന്യത്തിന്റെ തൊപ്പി ധരിച്ച് കളിക്കാനിറങ്ങുമെന്നും ബി.സി.സി.എെ വ്യക്തമാക്കിയിരുന്നു. മത്സരത്തിലെ കളിക്കാരുടെ മാച്ച് ഫീ സൈനികരുടെ ക്ഷേമത്തിനായുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നും ബി.സി.സി.ഐ ഇന്നലെ പറഞ്ഞിരുന്നു.
“It’s just not Cricket”, I hope ICC ll take action for politicising Gentleman’s game ... if Indian Cricket team ll not be stopped, Pak Cricket team should wear black bands to remind The World about Indian atrocities in Kashmir... I urge #PCB to lodge formal protest pic.twitter.com/GoCHM9aQqm
— Ch Fawad Hussain (@fawadchaudhry) March 8, 2019