ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃക പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഇനി ചെയ്യുന്നതും ചെയ്യരുതാത്തതുമായി കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പെരുമാറ്റ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന നിമിഷം മുതൽ ഫലം പ്രഖ്യാപിക്കുന്നതുവരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കും.
തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട ഒന്നാണ് അപരന്മാരുടെ സ്വാധീനം. സ്ഥാനാർത്ഥിയുടെ വിജയത്തിൽ പോലും അപരന്മാൻ കൃത്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അപരന്മാരെ ഇറക്കാൻ രാഷ്ട്രീയ പാർട്ടിക്കാർ മുന്നിട്ടിറങ്ങാറുണ്ട്. എന്നാൽ അത് ഇത്തവണ നടക്കില്ലെന്നാണ് പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കുന്നത്. കാരണം വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ പതിപ്പിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കുന്നു.
വോട്ടിംഗ് യന്ത്രത്തിൽ ആർക്കാണോ വോട്ട് ചെയ്യുന്നത് അവരുടെ പേര് മാത്രമല്ല വോട്ട് രേഖപ്പെടുത്തുന്ന സ്വിച്ചിടുത്ത് അവരുടെ ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തും. അപന്മാർക്ക് ലഭിക്കുന്ന വോട്ട് തടയാനും സ്ഥാനാർത്ഥികളെ പെട്ടെന്ന് തിരിച്ചറിയാനും പുതിയ സംവിധാനം മൂലം സാധിക്കുന്നു.