photo

ടെക്സാസ്: ശാസ്ത്രലോകത്തിന് അദ്ഭുതമായി ട്രാൻസ്ജെൻഡർ പുരുഷന്റെ പ്രസവം. ടെക്‌സാസിലെ ട്രാൻസ്‌ജെൻഡർ ദമ്പതികളായ വൈലെ സിംപ്‌സനും സ്റ്റീഫൻ ഗായെത്തിനും കുഞ്ഞ് പിറന്നു. സിംപ്സനാണ് പ്രസവിച്ചത്. 21ആം വയസിലാണ് സിംപ്സൺ സ്ത്രീയിൽ നിന്നും പരുഷനായി മാറാനുള്ള ചികിൽസകൾ ആരംഭിച്ചത്. എന്നാൽ 2018 ഫെബ്രുവരിയിൽ ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ട് സാംപ്സൺ ഗർഭംധരിച്ചു.


കുഞ്ഞിനായി ടെസ്റ്റോസ്റ്റെറോൺ തെറാപ്പിയെടുത്തിരുന്നുവെങ്കിലും പ്രതീക്ഷയില്ലായിരുന്നു. ആർത്തവമുൾപ്പടെയുള്ള സ്ത്രീസഹജമായ പ്രക്രിയകൾ നിലച്ചിരുന്നു. മാറിടം മുറിച്ചുകളയുന്ന ശസ്ത്രക്രിയയും ചെയ്ത് പൂർണമായും പുരുഷനായി മാറുന്നതിനുള്ള തയാറെടുപ്പിലായിരുന്നു സിംപ്സൺ.  ഗർഭപാത്രവും അണ്ഡവാഹിനിക്കുഴലും എടുത്തുകളഞ്ഞിരുന്നില്ല. എങ്കിലും ആർത്തവമില്ലാത്തതിനാൽ കുഞ്ഞിനായുള്ള സാദ്ധ്യതയില്ലെന്ന് തന്നെയാണ് ഡോക്ടർമാരും വിധിയെഴുതിയത്.


കുഞ്ഞിന്റെ വരവ് തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കിയെങ്കിലും ഗർഭകാലത്ത് സിംപ്സൺ നേരിടേണ്ടിവന്നത് കടുത്ത അവഗണനയും പരിഹാസവുമായിരുന്നുവെന്ന് ഗായെത്ത് പറയുന്നു. അപരിചിതർ പോലും സിംപ്സണെ പരിഹാസങ്ങൾ കൊണ്ടും തുറിച്ച് നോട്ടങ്ങൾ കൊണ്ടും വേദനിപ്പിച്ചിരുന്നു.ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാൽ, കുഞ്ഞ് ജനിച്ചത് ജീവിതത്തിലെ സന്തോഷകരമായ അനുഭവമാണെങ്കിലും പരിഹാസം ഭയന്ന് ഇനിയൊരു പ്രസവത്തിനില്ലെന്നുള്ള തീരുമാനത്തിലാണ് സിംപ്സൺ.