kaumudy-news-headlines

1. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച കേരള കോണ്‍ഗ്രസിലെ തര്‍ക്കും രൂക്ഷമാകുന്നു. പി.ജെ ജോസഫിന് സീറ്റ് നല്‍കരുത് എന്ന നിലപാടില്‍ ഉറച്ച് മണ്ഡലം കമ്മിറ്റികള്‍. കോട്ടയം മണ്ഡലത്തിലുള്ള ആളെ തന്നെ സ്ഥാനാര്‍ത്ഥി ആക്കണം. ജോസഫിനോട് യോഡിപ്പില്ലെന്നും മണ്ഡലം കമ്മിറ്റി കെ. എം മാണിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കി.

2. പി.ജെ ജോസഫിന് എതിരെ പരസ്യമായി എതിര്‍പ്പ് ഉയര്‍ന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ തോമസ് ചാഴിക്കാടന് മുന്‍തൂക്കം. ഏറെ നേരം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ചര്‍ച്ചയില്‍ ചാഴിക്കാടന് സാധ്യത വന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്നും സൂചന. ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് സമര്‍ദ്ദമില്ലെന്ന് റോഷി അഗസ്റ്റിന്‍.

3. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്നും പ്രതികരണം. പി.ജെ ജോസഫിന് എതിരെ എതിര്‍പ്പ് ഉയര്‍ന്നത്, ജോസഫിന് സീറ്റ് നല്‍കണം എന്ന് കെ.എം. മാണിയോട് യു.ഡി.എഫ് ആവശ്യപ്പെട്ടതിന് പിന്നാലെ. യു.ഡി.എഫ്. കോട്ടയം സീറ്റില്‍ ജയം ഉറപ്പിക്കാന്‍ പി.ജെ വേണം എന്ന് അഭിപ്രായം. ജോസഫിന് ആയി സമ്മര്‍ദ്ദം ശക്തമാക്കി മുസ്ലീംലീഗും.

4. ശബരിമല ഉള്‍പ്പെടെ ഉള്ള മതപരമായ പ്രശ്നങ്ങള്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തിന് എതിരെ ബി.ജെ.പി. ശബരിമല പ്രചരണ ആയധുക്കം ആക്കരുത് എന്ന് പറയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ല. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഈ വിഷയം ഉയര്‍ത്തി കൊണ്ടു വരും. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യും എന്ന് കെ. സുരേന്ദ്രന്‍.

5. തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് എതിരെ ബി.ജെ.പി രംഗത്ത് എത്തിയത് ശബരിമല ഉള്‍പ്പെടെ ഉള്ള മതപരമായ വിഷയങ്ങള്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കും വിധം പ്രചരണായുധമാക്കാന്‍ ആവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചതിന് പിന്നാലെ. സുപ്രീംകോടതി വിധി ബാധകമായ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി നാളെ ചര്‍ച്ച നടത്തി നിര്‍ദ്ദേശം നല്‍കുമെന്നും അറിയിച്ചിരുന്നു. ദൈവം, മതങ്ങള്‍, ജാതി പ്രചരണ വിഷയമാക്കുന്നത് ചട്ട വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിരുന്നു

6. ഫ്ളക്സ് ബോര്‍ഡുകള്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് ഹൈക്കോടതി. ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാവൂ. ഇടക്കാല ഉത്തരവ്, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേത്. ഹൈക്കോടതി ഉത്തരവ് ഫ്ളക്സ്, പ്ലാസ്റ്റിക് തുടങ്ങിയ പരിസ്ഥിതി സൗഹൃദമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് തിരഞ്ഞടെുപ്പ് കാലത്ത് ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയില്‍

7. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പാലിക്കണം എന്നും കോടതി നിര്‍ദ്ദേശം. പരിസ്ഥിതി സൗഹൃദമായ തിരഞ്ഞെടുപ്പ് പ്രചാരണം വേണമെന്നാണ് നിര്‍ദേശിച്ചത് എന്ന് കോടതിയെ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പരിസ്ഥിതിക്ക് ഗുരുതര ദോഷം സൃഷ്ടിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ഒരു കാലത്തും നശിക്കാതെ കിടക്കും എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു

8. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നു. സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ കഴിഞ്ഞില്ല. 15ന് വീണ്ടും സ്‌ക്രീനിംഗ് കമ്മിറ്റി ചേരാന്‍ തീരുമാനം. രാഹുലിന്റെ കേരള സന്ദര്‍ശനത്തിന് ശേഷം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കും. എറണാകുളത്തും പത്തനംതിട്ടയിലും സ്ഥാനാര്‍ത്ഥികളെ രാഹുല്‍ തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്ന കാര്യവും ഹൈക്കമാന്‍ഡിന് വിട്ടു.

9. ആലപ്പുഴയിലും ആറ്റിങ്ങലിലും തീരുമാനമായില്ല. മുല്ലപ്പള്ളി മത്സരിച്ചില്ലെങ്കില്‍ വടകരയില്‍ കെ.കെ രമയെ പിന്തുണയ്ക്കാനും സാധ്യത. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കണ്ണൂരില്‍ കെ. സുധാകരന്‍ സ്ഥാനാര്‍ത്ഥി ആകും. ശാരീരിക അസ്വസ്ഥ്യം മൂലം വിട്ടു നില്‍ക്കാന്‍ അനുവദിക്കണം എന്ന് കെ. സുധാകരന്‍ അഭ്യര്‍ത്ഥിച്ചു എങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അംഗീകരിക്കുക ആയിരുന്നു. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന് മുന്‍ഗണന. കാസര്‍കോട് പി.സി വിഷ്ണുനാഥിന്റെ പേരും പരിഗണനയില്‍.

10. എം.എല്‍.എമാരെ മത്സരിപ്പിക്കുന്ന അഭിപ്രായ സമന്വയത്തില്‍ കോണ്‍ഗ്രസിന് എത്താന്‍ ആയിട്ടില്ലെന്നും വിവരം. അതേസമയം, എല്ലാവരും മാറി നില്‍ക്കുന്നെങ്കില്‍ പിന്നെ എന്തിന് ഉമ്മന്‍ചാണ്ടി മാത്രം മത്സരിക്കണമെന്ന ചോദ്യം എ ഗ്രൂപ്പില്‍ ശക്തമാണ്. എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കും എന്നും ഫല പ്രഖ്യാപനം വരുമ്പോള്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് ജയിക്കും എന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഓരോ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് വിജയ സാധ്യത മുന്‍ നിറുത്തി എന്നും പ്രതികരണം

11. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 18 ഭീകരരെ വധിച്ചു എന്ന് സുരക്ഷാ സേന. ആറ് ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. എട്ട് പാകിസ്ഥാന്‍ ഭീകരരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൈന്യം. ഇന്ന് രാവിലെ ത്രാലില്‍ നടന്ന ഏറ്റുമുട്ടലിലും സൈന്യം 3 ഭീകരരെ വധിച്ചിരുന്നു. പുല്‍വാമ ഭീകര ആക്രമണത്തിന്റെ സൂത്രാധാരനും ജെയ്‌ഷെ മുഹമ്മദ് ഭീകരനുമായ മുഹ്ദ് ഭായ് എന്ന മുദാസിര്‍ അഹ്മ്മദ് ഖാനെ ആണ് സൈന്യം വധിച്ചത്.

12. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റ് രണ്ടു പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഭീകരരെ വധിച്ചത് മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിന് ഒടുവില്‍. എ.കെ 47 തോക്കുകള്‍ അടക്കം ആയുധങ്ങളും കണ്ടെത്തി.