murder

തിരുവനന്തപുരം: റോഡരികിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്ന യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് മർദ്ദിച്ച് അവശനാക്കുക, ശേഷം ബൈക്കിൽ തട്ടിക്കൊണ്ട് പോകുക. പിന്നേറ്റ് പകൽ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തുക. ഉത്സവത്തിനിടെയുണ്ടായ തർക്കത്തിന്റെ പ്രതികാരം തീർക്കാൻ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കും വിധം നടപ്പിലാക്കിയ അരുംകൊലയ്‌ക്കാണ് ഇന്നലെ തലസ്ഥാനം സാക്ഷിയായത്. ഉത്സവത്തിനിടെയുണ്ടായ വാക്ക് തർക്കത്തിന് ഇരുപതുകാരന് ജീവൻ തന്നെ വില നൽകേണ്ടി വന്നു.

 നഗര മദ്ധ്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കൊഞ്ചിറവിള ഒരുകമ്പിൽ വീട്ടിൽ  അനന്തു ഗിരീഷിന്റെ (21) വേർപാടാണ് സുഹൃത്തുക്കളിലും ബന്ധുക്കളിലും നാട്ടുകാരിലും ഒരുപോലെ വേദനയുണ്ടാക്കിയിരിക്കുന്നത്. മർദ്ദിച്ച് അവശനാക്കിയശേഷം രണ്ട് കൈകളിലെയും കാലുകളിലെയും ഞരമ്പുകൾ മുറിച്ച് അനന്തുവിനെ മൃതപ്രായനാക്കിയവർക്ക് കരുതിക്കൂട്ടി കൊലപാതകം ചെയ്യുക എന്നൊരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ എന്നാണ് പൊലീസിന്റെയും അനന്തുവിന്റെ സുഹൃത്തുക്കളുടെയും ഭാഷ്യം.

വീടിന് സമീപത്തെ കൊഞ്ചിറവിള ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ പക്കമേളത്തിനെത്തിയ സംഘവുമായുണ്ടായ വാക്ക് തർക്കം. തർക്കം സംഘർഷത്തിൽ കലാശിക്കുകയും അനന്തു ഉൾപ്പെട്ട സംഘം എതിർ സംഘത്തിലെ രണ്ട് പേരെ മർദ്ദിക്കുകയും ചെയ്യുന്നു. എട്ടിന് രാത്രിയാണ് ഈ സംഭവങ്ങളുണ്ടാകുന്നതെന്നാണ് കരമന പൊലീസ് പറയുന്നത്.

വൈരാഗ്യം തീർക്കാൻ തക്കം പാത്തിരുന്ന എതിരാളികൾ കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ തളിയൽ അരശുംമൂടിന് സമീപം ബൈക്കിൽ റോഡരികിലിരിക്കുകയായിരുന്ന അനന്തുവിനെ മർദ്ദിച്ച് മറ്റൊരു ബൈക്കിൽ കയറ്റിക്കൊണ്ട് പോയെന്നാണ് പൊലീസ് പറയുന്നത്. ഒപ്പം അനന്തുവിന്റെ ബൈക്കും അക്രമി സംഘം കൊണ്ടുപോയി. ഫോണിൽ ബന്ധപ്പെട്ടിട്ടും അനന്തുവിനെ കിട്ടാത്തതിനെ തുടർന്ന് സംശയം തോന്നിയ സുഹൃത്തുക്കളാണ് പരാതിയുമായി വൈകിട്ട് അഞ്ച് മണിയോടെ ആദ്യം കരമന സ്റ്റേഷനിലെത്തുന്നത്.

പൊലീസിന്റെയും സുഹൃത്തുക്കളുടെയും അന്വേഷണങ്ങൾ പല വഴിക്ക് നടക്കുമ്പോഴും തട്ടിക്കൊണ്ട് പോയ അരശുംമൂട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ജീവനായി പോരാടുകയായിരുന്നു അനന്തു. രാവിലെ കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് അനന്തുവിന്റെ ബൈക്ക് കണ്ടതോടെ സംശയം തോന്നിയ കൂട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കരമന - കളിയിക്കാവിള ദേശീയപാതയിൽ കൈമനത്തിന് അടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

കഷ്ടപ്പാടുകൾക്കിടയിൽ കൂലിപ്പണിക്കാരനായ ഗിരീഷിന്റെയും വീട്ടമ്മയായ മിനിയുടെയും ഏക പ്രതീക്ഷയായിരുന്നു അനന്തു. യൂത്ത് കോൺഗ്രസ് ആറ്റുകാൽ മണ്ഡലം ജനറൽ സെക്രട്ടറിയായ അനന്തു എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പത്താം ക്ലാസിൽ മികച്ച മാർക്ക് നേടി വിജയിച്ചശേഷം പ്ലസ് ടുവും കഴിഞ്ഞ് ചാക്ക ഐ.ടി.ഐ പഠനത്തിന് ചേർന്നു. പഠനം പൂർത്തിയാക്കി ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് അകാലത്തിൽ മരണമെത്തിയത്. വിദ്യാർത്ഥിയായ അഭിഷേക് സഹോദരനാണ്

പരാതി ലഭിച്ചിട്ടും പൊലീസ് വേണ്ട വിധത്തിൽ അന്വേഷണം നടത്താനായില്ല.  മൃതദേഹം കണ്ടെത്തിയ സ്ഥലവും കരമന പൊലീസ് സ്റ്റേഷനുമായി അകലം 200 മീറ്റർ മാത്രമാണ്. കാണാതായ ആൾ ഇത്ര അടുത്തുണ്ടായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് പൊലീസിന്റെ വീഴ്ച തന്നെ.
- ബന്ധുവും കോൺഗ്രസ് ജില്ലാ ഭാരവാഹിയുമായ വിനോദ് 

യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. യുവാവിനെ കാണാതായ വിവരം അറിഞ്ഞപ്പോൾ മുതൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
കോരി സഞ്ജയ് കുമാർ ഗരുഡിൻ (തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ)