modi

ന്യൂഡൽഹി: 'ഞാൻ കാവൽക്കാരനാണ്" (‘ചൗക്കിദാർ) എന്ന് എല്ലായിടത്തും പറഞ്ഞിരുന്ന നരേന്ദ്രമോദിയെ കളിയാക്കി കാവൽക്കാരൻ കള്ളനാണെന്ന (ചൗക്കിദാർ ചോർ ഹെ) മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദിയുടെ ചൗക്കിദാർ പ്രയോഗത്തിനെക്കാൾ പ്രചാരം ചൗക്കിദാർ ചോർ ഹെ എന്ന പ്രചാരണത്തിന് ലഭിച്ചിരുന്നു. ഇത് പിന്നീട് മോദിക്കും ബി.ജെ.പിക്കും തന്നെ വിനയായി.


അധികം വൈകാതെ ട്വിറ്ററിലും ആ പ്രയോഗം ട്രെൻഡിംഗ് ഹാഷ്ടാഗായി മാറി. മോദിക്കെതിരെ ട്വീറ്റിടുന്നവർ കാവൽക്കാരൻ കള്ളനാണെന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യത്തെ ഏറ്റെടുത്തു. ഇത് പ്രതിരോധിക്കാൻ ബി.ജെ.പി പുതിയ പ്രചാരണവുമായി എത്തിയിരിക്കുകയാണ്. ‘ഞാനും കാവൽക്കാരനാണെ’ന്ന (മേം ഭി ചൗക്കിദാർ' പ്രചാരണത്തിനാണ് ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. ‘മേം ഭി ചൗക്കിദാർ’ എന്ന പ്രയോഗം ട്വിറ്ററിൽ പെട്ടെന്നുതന്നെ തരംഗമായി.

കാവൽക്കാരൻ കള്ളനാണെന്നതിന് പകരം ‘ഞാനും കാവൽക്കാരനാ’ണെന്ന പ്രചാരണം 2019ലെ പൊതു തിരഞ്ഞെടുപ്പിന്റെ പുതിയ മുദ്രാവാക്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി നാല് മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോയും മോദി ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 31ന് മോദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സംവദിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ രാഹുലിന്റെ ചൗക്കിദാർ ചോർ ഹേ എന്ന ഹാഷ്ടാഗും ഇപ്പോൾ ട്രെൻഡിംഗ്  ലിസ്റ്റിൽ കടന്നു വന്നത് ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്.

modi-

നിങ്ങളുടെ കാവൽക്കാരൻ രാജ്യത്തെ സേവിക്കാനായി ശക്തമായി രംഗത്തുണ്ട്. എന്നാൽ ഞാൻ ഒറ്റയ്ക്കല്ല. രാജ്യത്തെ അഴിമതിക്കും വൃത്തികേടിനും സാമൂഹിക അരാജകത്വത്തിനുമെതിരെ പോരാടുന്ന എല്ലാവരും കാവൽക്കാരനാണ്. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി കഠിനാധ്വാനം നടത്തുന്നവരും കാവൽക്കാരനാണ്. ഇന്ന് മുതൽ എല്ലാ ഇന്ത്യക്കാരനും പറയും ‘‘ഞാനും ചൗക്കിദാറാണ്’’. -നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

Your Chowkidar is standing firm & serving the nation.

But, I am not alone.

Everyone who is fighting corruption, dirt, social evils is a Chowkidar.

Everyone working hard for the progress of India is a Chowkidar.

Today, every Indian is saying-#MainBhiChowkidar

— Narendra Modi (@narendramodi) March 16, 2019