narendra-modi

ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന (ചൗകീദാർ ചോർ ഹേ) കോൺഗ്രസ് വിമർശനത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച അതെ,​ ഞാൻ കാവൽക്കാരൻ തന്നെ (മേം ഭീ ചൗകീധാർ)​ എന്ന പ്രചാരണത്തിന് വൻ പിന്തുണ. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് 'മേം ഭി ചൗക്കീദാർ" എന്ന പുതിയ ടാഗ് ലൈനോടെ ഇന്നലെ ട്വിറ്ററിൽ പോസ്റ്റു ചെയ്തത്. മണിക്കൂറുകൾക്കകം തന്നെ ട്രെൻഡിംഗ് ആയി മാറുകയും ചെയ്തു. 50,000 പേരാണ് ട്വീറ്റിന് ഇഷ്ടം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ നരേന്ദ്ര മോദിയെന്ന തന്റെ ട്വിറ്റർ അക്കൗണ്ടിലെ പേര് ചൗക്കീദാർ നരേന്ദ്ര മോദിയെന്ന് മാറ്റി പ്രധാനമന്ത്രി മറ്റൊരു പടികൂടി കടന്നു.

Your Chowkidar is standing firm & serving the nation.

But, I am not alone.

Everyone who is fighting corruption, dirt, social evils is a Chowkidar.

Everyone working hard for the progress of India is a Chowkidar.

Today, every Indian is saying-#MainBhiChowkidar

— Chowkidar Narendra Modi (@narendramodi) March 16, 2019

ഉടൻ തന്നെ പ്രചാരണം ഏറ്റെടുത്ത പ്രമുഖ നേതാക്കൾ തങ്ങളുടെ പേരിനൊപ്പം ചൗക്കീദാർ എന്ന് ചേർത്ത് രംഗത്തെത്തി. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും നിരവധി കേന്ദ്രമന്ത്രിമാരും നേതാക്കളും തങ്ങളുടെ പേര് മാറ്റി.റാഫേൽ കരാറിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പൊതു പരിപാടികളിൽ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. കാവൽക്കാരന് മോഷണവും വശമുണ്ട് എന്ന ടാഗോടു കൂടി മോദിയും അനിൽ അംബാനിയും ചേർന്നുള്ള ചിത്രവും കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് തിരഞ്ഞെടുപ്പിൽ മോദി ആയുധമാക്കിയിരിക്കുന്നത്. പുതിയ പ്രചരണ സംവിധാനം കോൺഗ്രസിന്റെ ആരോപണങ്ങൾ കാറ്റിൽ പറത്തുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

As Chowkidars of our nation, we are committed to creating a clean economy by using cashless financial transactions.

The menace of corruption and black money has adversely affected us for decades. Time to eliminate these for a better future. #MainBhiChowkidar #ChowkidarPhirSe pic.twitter.com/y44vwyM4xs

— Chowkidar Piyush Goyal (@PiyushGoyal) March 17, 2019