kodiyeri-balakrishnan

തിരുവനന്തപുരം: സംഘടനാപരമായും രാഷ്ട്രീയപരമായും യു.ഡി.എഫ് തകർന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരമൊരു മുന്നണിക്ക് എങ്ങനെ ജനങ്ങളെ നയിക്കാൻ സാധിക്കുമെന്നും,​ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിറുത്താൻ പോലും യു.ഡി.എഫിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്ക് ബദലല്ല കോൺഗ്രസെന്നും കോൺഗ്രസിന്റെത് മൃദു വർഗീയ സമീപനമെന്നും കോടിയേരി കുറ്റപ്പെടുത്തി.

2004 പോലെ ഒരു ഇടത് തരംഗം ഇത്തവണയും ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു. ഇ.എം.എസ് അനുസ്മരണത്തിന്റെ ഭാഗമായി നിയമസഭാ കവാടത്തിലെ ഇ.എം.എസ് പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ, സ്പീക്കർ പി.ശ്രീരാമകൃഷണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ സി.ദിവാകരൻ, എ സമ്പത്ത് തുടങ്ങിയ നേതാക്കളും പുഷ്പാർച്ചന നടത്തി.