rafael

ന്യൂഡൽഹി: റാഫേൽ പോർവിമാനങ്ങൾ ഇന്ത്യ സ്വന്തമാക്കികഴിഞ്ഞാൽ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങക്ക് ഇന്ത്യയുടെ അതിർത്തിക്കടുത്ത് പോലും വരാൻ കഴിയില്ലെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ. അമേരിക്കയിൽ നിന്നു ഇന്ത്യ ഇറക്കുമതി ചെയ്ത നാലു ചിനൂക്ക് ഹെലികോപ്ടറുകൾ വ്യോമസേനയ്ക്ക് നൽകിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാഫേൽ വിമാനങ്ങൾ എത്തുന്നതോടെ വ്യോമസേനയുടെ ശക്തി വർദ്ധിക്കും. നിയന്ത്രണ രേഖയ്ക്ക് സമീപം പോലും പാക്ക് വിമാനങ്ങൾ വരില്ലെന്നും ധനോവ പറഞ്ഞു. പാക്കിസ്ഥാനെ നേരിടാൻ ഏറ്റവും മികച്ച പോർവിമാനം റഫാലാണ്. റഫേൽ ഉണ്ടായിരുന്നുവെങ്കിൽ ഫെബ്രുവരി 27ൽ സംഭവിച്ചതു പോലുള്ള വെല്ലുവിളികൾ അതിവേഗം നേരിടാമായിരുന്നു. ആകാശ ആക്രമണത്തിനു ഏറ്റവും മികച്ചതാണ് റാഫേൽ വിമാനമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ ആദ്യം തന്നെ റാഫേൽ പോർവിമാനങ്ങൾ ഇന്ത്യയിൽ എത്തും 150 കിലോമീറ്റർ പരിധിയിലുള്ള ശത്രുക്കളുടെ പോർവിമാനങ്ങളെ വരെ മെറ്റിയോർ എയർ ടു എയർ മിസൈൽ ഉപയോഗിച്ച് നേരിടാൻ കഴിയും. റാഫേൽ വരുന്നതോടെ ഇന്ത്യ ഏഷ്യയിലെ‍ തന്നെ മികച്ച വ്യോമസേനയാകും. ചൈന–പാക്കിസ്ഥാൻ വെല്ലുവിളികളെ നേരിടാൻ വേണ്ട മിക്ക ആയുധങ്ങളും റഫാലിൽ നിന്നു പ്രയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.