china

ബീജീംഗ്: ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ ചെെനയുടെ ഭാഗമായി ഉൾപ്പെടുത്താത്തതിനെ തുടർന്ന് 30,000 ലോക ഭൂപടങ്ങൾ ചെെന നശിപ്പിച്ചു. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായി അരുണാചൽ പ്രദേശും തായ്‌വാനും തങ്ങളുടെ ഭാഗമാണെന്ന് വാദിച്ചാണ് ചെെന ലോകഭൂപടങ്ങൾ നശിപ്പിച്ചത്. അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ചെെന അവിടുത്തേക്കുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സന്ദർശനത്തെ നിരന്തരം വിമർശിക്കാറുണ്ട്.

അരുണാചൽ പ്രദേശ് ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണ്, ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ സ്ഥിരമായി അവിടെ സന്ദർശിക്കാറുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഭൂപടങ്ങളാണ് ചെെനീസ് ഉദ്യോഗസ്ഥർ നശിപ്പിച്ചത്. മാപ്പ് മാർക്കറ്റിൽ ചൈന ചെയ്തതെല്ലാം തികച്ചും നിയമാനുസൃതവും ആവശ്യകതയുള്ളതുമാണെന്ന് ഇൻറർനാഷണല്‍ ലോ ഒഫ് ചൈന ഫോറിന്‍ അഫയേഴ്സ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ലിയു വെൻസോംഗ് അവകാശപ്പെട്ടു.

എന്നാൽ ഇന്ത്യയുടെ ഒരു പ്രധാനപ്പെട്ട പ്രദേശമാണ് അരുണാചൽ പ്രദേശ്. ഇന്ത്യയുടെ സമ്പൂർണാധികാരമുള്ള സംസ്ഥാനമാണ് അരുണാചൽപ്രദേശെന്നും അതിനെ ഒരിക്കലും ചെെനയ്ക്ക് അന്യധീനപ്പെടുത്തുവാന്‍ സാധ്യമല്ലെന്നും ഇന്ത്യൻ സർക്കാർ വ്യക്തമാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സന്ദർശനം നടത്തുന്നതു പോലെ തന്നെയാണ് അരുണാചൽ പ്രദേശിലേക്കും നേതാക്കന്മാർ പോകുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.