ഹൈദരാബാദ്: ഐ.പി.എല്ലിൽ പുതിയ സീസണിൽ തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. 55 പന്തിൽ 102 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്. സഞ്ജുവിന്റെ സെഞ്ച്വറിയുടെ മികവിൽ രാജസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 198 രൺസ് എടുത്തു. ജോസ് ബട്‌ലറുടെയും (5) അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ അജിങ്ക്യ രഹാനെയുടെയും വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. റാഷിദ് ഖാനാണ് വിക്കറ്റ്. സഞ്ജു (37 പന്തില്‍ 51), രഹാനെ (46 പന്തില്‍ 63) എന്നിവരാണ് ക്രീസില്‍.
നാലാം ഓവറിൽ രാജസ്ഥാന് ബട്‌ലറെ നഷ്ടമായി. റാഷിദ് ഖാന്റെ പന്തിൽ ബട്‌ലറുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നാലെ ഒത്തുച്ചേർന്ന രഹാനെ- സഞ്ജു സഖ്യമാണ് രാജസ്ഥാന് മികച്ച സ്കോർ നേടിക്കൊടുത്തത്.
പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ സൺറൈസേഴ്‌സ് ക്യാപ്റ്റൻ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തി രാജസ്ഥാൻആദ്യ മത്സരം കളിച്ച ടീമിനെ നിലനിറുത്തുകയായിരുന്നു.