shylendraprasad


തിരുവനന്തപുരം: പൂന്തുറ പരുത്തിക്കുഴി ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്.എെ കെ. ശെെലേന്ദ്ര പ്രസാദിന് (54) വാഹനമിടിച്ച് പരിക്കേറ്റതിനെച്ചൊല്ലി വാക്കുതർക്കവും സംഘർഷവും.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ പരുത്തിക്കുഴി ജംഗ്ഷന് സമീപം സർവീസ് റോഡിൽ വാഹന പരിശോധന നടത്തുമ്പോൾ കുമരിച്ചന്ത ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറാണ് ശെെലേന്ദ്ര പ്രസാദിനെ ഇടിച്ചത്. സ്കൂട്ടർ ഒാടിച്ചിരുന്ന പൂന്തുറ സ്വദേശിയും ഡി.വെെ.എഫ്.എെ ചേരിയാമുട്ടം കമ്മിറ്റി അംഗവുമായ പ്രവീണിനെ (19) പൊലീസ് പിടികൂടി. സ്​റ്റേഷനിൽ എത്തിച്ച ഉടൻ ഇയാളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ സ്ഥലത്തെത്തി. എന്നാൽ ഒൗദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന വാദത്തിൽ ഗ്രേഡ് എസ്.എെ ഉറച്ചു നിന്നു. പ്രവീണിന് ലൈസൻസും ഉണ്ടായിരുന്നില്ല. സംഭവം അറിഞ്ഞെത്തിയ പ്രാദേശിക ഡി.വെെ.എഫ്.എെ - സി.പി.എം പ്രവർത്തകർ മനഃപൂർവമല്ലാതെ സംഭവിച്ച അപകടത്തിൽ പ്രവീണിനെ പൊലീസ് മർദ്ദിച്ചതായി ആരോപിക്കുകയും യുവാവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മണിക്കൂറുകളോളം സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. പുലർച്ചെ 2 മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേതാക്കളും തമ്മിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്. തുടർന്ന് പ്രവീണിനെതിരെ ലെെസൻസില്ലാതെ വാഹനമോടിച്ച കുറ്റത്തിന് കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

പെട്രോൾ അടിക്കാൻ പൂന്തുറ വഴി മുട്ടത്തറ ഭാഗത്തേക്ക് പോകുമ്പോൾ ആട്ടോയുടെ പിറകിൽ നിന്നാണ് എസ്.എെ കെെകാണിച്ചതെന്നും സ്കൂട്ടർ നിറുത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിലാണ് എസ്.ഐയുടെ മേൽ തട്ടിയതെന്നും പ്രവീൺ പറയുന്നു. തന്നെ പൊലീസ് മർദ്ദിച്ചതായി ആരോപിക്കുന്ന പ്രവീൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, അമിത വേഗതയിൽ വന്ന സ്കൂട്ടർ നിറുത്താൻ കെെകാണിച്ചപ്പോൾ പിറകിലിരുന്ന ആൾ ഇറങ്ങിയോടിയെന്നും പെട്ടെന്ന് മുന്നോട്ട് എടുത്തപ്പോൾ വിസിൽ ഗാർഡ് സ്കൂട്ടറിൽ ഉടക്കിയതിനെ തുടർന്ന് 50 മീറ്ററോളം തന്നെ വലിച്ച് കൊണ്ട് പോവുകയായിരുന്നുവെന്നും എസ്.എെ ശെെലേന്ദ്ര പ്രസാദ് പറഞ്ഞു. കാലിൽ പരിക്ക് പറ്റിയ എസ്.ഐ പിന്നീട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.