rahul

ന്യൂഡൽഹി: റാഫേൽ കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖി കോടതിയലക്ഷ്യ ഹർജി നൽകി. കാവൽക്കാരൻ കള്ളനാണെന്ന് കോടതി അംഗീകരിച്ചുവെന്ന പരാമർശത്തിനെതിരായാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

റാഫേൽ യുദ്ധവിമാനങ്ങളുടെ വില നിർണയത്തിൽ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെട്ടെന്ന് സൂചിപ്പിക്കുന്ന മാദ്ധ്യമങ്ങൾ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ റിവ്യൂഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി ഏപ്രിൽ 10ന് തീരുമാനിച്ചിരുന്നു. ഈ വിധിക്ക് ശേഷം മാദ്ധ്യമങ്ങളെ കണ്ട രാഹുൽ കാവൽക്കാരൻ കളവ് നടത്തിയെന്ന് സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നുവെന്നും റാഫേലിൽ അഴിമതി നടന്നിട്ടുണ്ടെന്ന് കോടതി അംഗീകരിച്ചുവെന്നും പറഞ്ഞിരുന്നു. ഈ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന പ്രതികരണവുമായി അന്നുതന്നെ കേന്ദ്രമന്ത്രി നിർമ്മല സീതാരമൻ രംഗത്തെത്തിയിരുന്നു.