kasthoori
കസ്തൂരിയും അച്ഛൻ ഗണേശനും ചെന്നൈ ആശുപത്രിയിൽ.

മറയൂർ: ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയാണ് കസ്തൂരി മോളുടെ യാത്ര. പരാധീനതകളുടെ പേരിൽ ചികിത്സ അൽപ്പമൊന്ന് വൈകിയാൽ ഒരു പക്ഷേ അരുതാത്തത് സംഭവിക്കുമെന്ന് ഡോക്ടർമാരുടെ വാക്കുകൾ.
മറയൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന ആനന്ദഭവനിൽ ഡ്രൈവറായ ഗണേഷിന്റെ മകളായ കസ്തൂരി (13)​​ അനുഭവിക്കുന്ന വേദനയുടെ ആഴം അളന്നെടുക്കുക പ്രയാസം. ലക്ഷത്തിൽ ഒരാളിൽ മാത്രം കാണുന്ന (അപ്ലാസ്റ്റിക് അനീമിയ) എന്ന മഹാരോഗത്തിന്റെ പിടിയിലാണ് ഈ കുരുന്ന്. അടിയന്തരമായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലെന്നാണ് ഡോക്ടറുടെ അവസാന വാക്കുകൾ. ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് അതിന് ചിലവ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കസ്തൂരിയുടെ ജീവന്റെ വിലയാണ് ഈ ഭീമമായ തുക. പ്രതീക്ഷയുടെ സകല വാതിലുകളും അടഞ്ഞിരിക്കുന്ന ഈ നിമിഷത്തിൽ ഈ കുടുംബം കൈനീട്ടുന്നത് കരുണയുടെ ഉറവവറ്റാത്ത മനസുകൾക്കു മുന്നിലാണ്. ഇതിനിടയൽ ഒരു സന്തോഷ വാർത്ത. കസ്തൂരിയുടെ സ്റ്റെംസെൽസ് അനുജന്റെ കോശങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തി. തിരഞ്ഞെടുപ്പു സമയമായതിനാൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ആ തിരക്കിലാണ്. സഹായിക്കുവാൻ എല്ലാവരും മനസ് വയ്ക്കണം. നാട്ടുകാർ കൈകോർക്കുന്നുണ്ടെങ്കിലും ഏങ്ങുമെത്തിയിട്ടില്ല.
കസ്തൂരി. ജി
A/C No: 37082356549
IFS code:sbin 0008644
Marayoor Branch
PH: 09447038757