കൊച്ചി: ചരക്കുനീക്കത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) കൊച്ചി തുറമുഖം കുറിച്ചത് സർവകാല റെക്കാഡ്. മൊത്തം ചരക്കുനീക്കം 2017-18നെ അപേക്ഷിച്ച് 9.89 ശതമാനം ഉയർന്ന് 32.02 മില്യൺ മെട്രിക് ടണ്ണിലെത്തി. കണ്ടെയ്‌നർ നീക്കം 6.98 ശതമാനം വർദ്ധിച്ച് 5.95 ലക്ഷം ടി.ഇ.യു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്ര്) ആയി. ചരിത്രത്തിലെ ഏറ്രവും ഉയർന്ന പ്രതിമാസ കണ്ടെയ്‌നർ നീക്കമാണ് കഴിഞ്ഞമാസം കൊച്ചി തുറമുഖം കുറിച്ചത്. 56,598 ടി.ഇ.യു കണ്ടെയ്‌നറുകൾ മാർച്ചിൽ കൊച്ചി വഴി കടന്നുപോയി.
ആഡംബര കപ്പലുകളുടെ വരവിലും റെക്കാഡ് കുറിക്കാൻ കഴിഞ്ഞവർഷം കൊച്ചിക്ക് സാധിച്ചു. 49 ക്രൂസ് കപ്പലുകളാണ് 2018-19ൽ കൊച്ചിയിലെത്തിയത്. ഇവയിലേറി ആകെ 62,753 വിദേശ വിനോദ സഞ്ചാരികളും കൊച്ചിയിലെത്തി. 2017-18ൽ 42 ആഡംബര കപ്പലുകളിലാണ് കൊച്ചിയിലെത്തിയത്.