ജയ്പൂർ: ഐ.പി.എല്ലിൽ ആദ്യ ജയം തേടിയിറങ്ങിയ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 7വിക്കറ്രിന് കീഴടക്കി. ആദ്യം ബാറ്രിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത ഇരുപതോവറിൽ 4 വിക്കറ്ര് നഷ്ടത്തിൽ 158 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ ഒരു പന്ത് മാത്രം ബാക്കി നിൽക്കെ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (164/3). ഉമഷ് യാദവെറിഞ്ഞ അവസാന ഓവറിൽ അഞ്ച് റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ രാഹുൽ ത്രിപതി രണ്ടു റൺസ് നേടി. അടുത്ത പന്തിൽ സിംഗിൾ. മൂന്നാം പന്ത് സ്റ്റോക്സ് ബീറ്രണാക്കി. നാലാം പന്തിൽ സ്റ്രോക്സ് സിംഗിൾ എടുത്തതോടെ മത്സരം സമനിലയിൽ. അഞ്ചാം പന്തിൽ സിക്സടിച്ച് ത്രിപതി രാജസ്ഥാന് സീസണിലെ ആദ്യ ജയം സമ്മാനിക്കുകയായിരുന്നു. ബാംഗ്ലൂർ സീസണിലെ നാലാം തോൽവിയിലേക്കും കൂപ്പുകുത്തി. 43 പന്തിൽ 8 ഫോറും 1 സിക്സും ഉൾപ്പെടെ 59 റൺസെടുത്ത ജോസ് ബട്ട്ലറാണ് രാജസ്ഥാന്റെ വിജയത്തിൽ ബാറ്ര് കൊണ്ട് നിർണായക സംഭാവന നൽകിയത്. സ്റ്രീവൻ സ്മിത്ത് (31 പന്തിൽ 38), ത്രിപതി (പുറത്താകാതെ 23 പന്തിൽ 34), അജിങ്ക്യ രഹാനെ (20 പന്തിൽ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബാംഗ്ലൂരിനായി യൂസ്‌വേന്ദ്ര ചഹാൽ രണ്ട് വിക്കറ്ര് വീഴിത്തി. ടൂർണമെന്റിൽ ഇതുവരെ 8 വിക്കറ്രുകൾ സ്വന്തമാക്കിയ യൂസ്‌വേന്ദ്ര ചഹാലാണ് ഇപ്പോൾ ഏറ്രവും കൂടുതൽ വിക്കറ്ര് നേടിയ താരത്തിനുള്ള പർപ്പിൾക്യാപ്പിനവകാശി.
67 റൺസെടുത്ത പാർത്ഥിവ് പട്ടേലാണ് ടോസ് നഷ്ടപ്പെട്ട് ബാറ്രിംഗിനിറങ്ങിയ ബാഗ്ലൂരിന്റെ ടോപ്സ്കോറർ. രാജസ്ഥാനായി ശ്രേയസ് ഗോപാൽ മൂന്ന് വിക്കറ്ര് വീഴ്ത്തി. വിരാട് കൊഹ്ലിയുടെ ക്യാപ്ടൻ സിയിൽ നൂറാം മത്സരത്തിനാണ് ബാംഗ്ലൂർ ഇറങ്ങിയത്. ധോണിയും ഗംഭീറുമാണ് കൊഹ്‌ലിക്ക് മുമ്പ് ഐ.പി.എല്ലിൽ ക്യാപ്ടനായി നൂറ് മത്സരം തികച്ച മറ്ര് താരങ്ങൾ.
പാർത്ഥിവ് പട്ടേലും (41 പന്തിൽ 67), വിരാട് കൊഹ്ലിയും (25 പന്തിൽ 23) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. ഏഴാമത്തെ ഓവറിലെ മൂന്നാം പന്തിൽ കൊഹ്ലിയെ ക്ലീൻബൗൾഡാക്കി ശ്രേയസ് ഗോപാൽ രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകി. പകരമെത്തിയ വെടിക്കെട്ട് വീരൻ എ ബി ഡിവില്ലിയേഴ്സിനെ (13) നിലയുറപ്പിക്കും മുമ്പെ ഗോപാൽ സ്വന്തം ബൗളിംഗിൽ പിടികൂടി. ഹെറ്റ്മേയറെ (1) ഗോപാൽ ബട്ട്ലറുടെ കൈയിൽ ഒതുക്കിയതോടെ ബാംഗ്ലൂർ പ്രതിസന്ധിയിലായി. 3-71എന്ന നിലയിൽ പാർത്ഥിവിനൊപ്പം ക്രീസിൽ ഒന്നിച്ച സറ്രോയിനിസ് (പുറത്താകാതെ 31) ബാംഗ്ലൂരിനെ നൂറ് കടത്തി. നന്നായി കളിച്ച് വന്ന പാർത്ഥിവ് ആർച്ചറുടെ പന്തിൽ രഹാനെയ്ക്ക് ക്യാച്ച് നൽകി മടങ്ങി. 9 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് പാർത്ഥിവിന്റെ ഇന്നിംഗ്സ്. പിന്നിടെത്തിയ മോയിൻ അലി (9 പന്തിൽ 18) വമ്പനടികളുമായി സ്റ്രോയിനിസിനൊപ്പം പുറത്താകാതെ നിന്നു.
രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണ് പരിക്ക് മൂലം ഇന്നലെ കളിക്കാനായില്ല.