മോഹൻലാൽ ചിത്രം ലൂസിഫറിനെ വിമർശിച്ച് രംഗത്തെിയ ആൾക്ക് കടുത്ത വിമർശവുമായി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്‌ക്കൽ രംഗത്ത്. മോഹൻലാലിനോട് അഭിനയം നിറുത്താൻ പറഞ്ഞ യുവതിയോട് മറുപടി പറയേണ്ട ഭാഷ ഇതല്ലെന്നും, എന്നാൽ തന്റെ മാന്യത അതിനനുവദിക്കുന്നില്ലെന്നും സിദ്ധു ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'എന്തിനെയും ഏതിനെയും വിമർശിക്കുന്ന രീതി എനിക്കില്ല എന്നാണ്, ലൂസിഫർ സിനിമയെപ്പറ്റി വിമർശനം ചെയ്ത, എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ നിരൂപക പറയുന്നത്. എന്തിനും ഏതിനും മറുപടിപറയുന്ന രീതി എനിക്കുമില്ല. ലൂസിഫർ ഒരു മഹത്തായ സിനിമയാണെന്നോ, ലോകോത്തര സിനിമയാണെന്നോ അതിന്റെ സൃഷ്ടാക്കൾ ആരും അവകാശപ്പെട്ടിട്ടില്ല. ട്രോളർമാരെ കൂട്ടുപിടിച് തള്ളി മറിച്ചു ഉണ്ടാക്കിയ വിജയം എന്നാണ് അവർ ആരോപിക്കുന്നത്.
ഇവർ ആദ്യം മനസ്സിലാക്കേണ്ടത് വിജയം വിലക്ക് വാങ്ങാനാവില്ല എന്നതാണ്. പൈസ കളയാനും സമയംകളയാനും മലയാളി പ്രേക്ഷകർ വിഡ്ഢികളല്ല. അവരുടെ മടക്കുമുതലിനു തക്കതായമൂല്യം സിനിമയിൽ നിന്ന് കിട്ടുന്നതുകൊണ്ടാണ് അവർ വീണ്ടും വീണ്ടും ലൂസിഫർ കാണുന്നത്. പരസ്യം കണ്ടും ട്രോളുകൾ കണ്ടും തീയറ്ററിൽ എത്തുന്ന ആളുകൾക്ക് തൃപ്തികരമല്ല സിനിമയെങ്കിൽ, അടുത്ത ഷോ മുതൽ തീയറ്ററിൽ എത്തുന്ന ആളുകളുടെ എണ്ണം കുറയും.
മോഹൻലാൽ ദൈവം തന്നെയാണ്. 'സിനിമാദൈവം'. ലാൽ മാജിക് തന്നെയാണ് ഈ സിനിമയുടെ വിജയത്തിനാധാരം. സംവിധാന മികവിനെപറ്റി സംസാരിക്കാൻ അവർക്കെന്തു യോഗ്യത. ഇവരാര് സംവിധാനം പഠിപ്പിക്കുന്ന ടീച്ചറോ. സംവിധാനത്തെ പറ്റി പറയാൻ ആ രംഗത്തെ പ്രഗൽഭരുണ്ട്. അവർ വിലയിരുത്തിക്കഴിഞ്ഞതുമാണ്. മികച്ച സംവിധായകരുടെ മുൻനിരയിൽ നിർത്താവുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്ന് പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിമർശകർ പോലും അഭിപ്രായപ്പെട്ടു കഴിഞ്ഞു. ലക്ഷ്യമുള്ളതും ജീവനുള്ളതുമാണ് ഇതിന്റെ തിരക്കഥ എന്ന് ബുദ്ധിയുള്ളവർ ഉറക്കെതന്നെ പറഞ്ഞു.
സിനിമ സാധാരണക്കാരന്റെ വിനോദോപാധിയാണ്. അപ്പോൾ അവനു രസിക്കുന്ന ചില ഐറ്റങ്ങൾ സിനിമയിലുണ്ടാകും. അലോസരമുണ്ടാക്കുന്ന സംഗീതം എന്ന് നിങ്ങൾ പറഞ്ഞതിനാണ് ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ലഭിക്കുന്നത്. സംഗീതം എല്ലാവർക്കും അറിയണമെന്നില്ല. പക്ഷേ അത് ആസ്വദിക്കാനെങ്കിലും അറിയണം അല്ലെങ്കിൽ ഇതുപോലെ ചില മണ്ടൻ ജല്പനങ്ങൾ ഉണ്ടാകും. ഈ സംഗീത സംവിധായകൻ തമിഴിലേക്ക് വരണം തമിഴ് സിനിമക്ക് ഇദ്ദേഹം ഒരു മുതൽക്കൂട്ടാകും എന്നാണ് സിനിമകണ്ട തമിഴ് ക്രിട്ടിക്കുകൾ ചാനലിൽ പറഞ്ഞത്.
സിനിമ ശരീരമാണെങ്കിൽ ശ്വാസം ആണ് ആ സംഗീതം ഈ സിനിമക്ക്. ഇതൊരു ചെറിയ സിനിമയാണ് എന്ന് പൃഥ്വിരാജ് പറഞ്ഞത് ബുദ്ധിപരമായിതന്നെയാണ്. വലിയ സിനിമയാണ് എന്നൊരു സംവിധായകൻ പറഞ്ഞതിനെ പ്രേക്ഷകരും ട്രോളർമാരും എങ്ങനെയാണ് ആഘോഷമാക്കിയത് എന്ന് നാം കണ്ടതാണല്ലോ. സിനിമ കാണാത്തവർ സിനിമയെ പ്രമോട്ട് ചെയ്യുന്നത് കണ്ടവർ പറഞ്ഞിട്ടാണ്. ആ കാണാത്തവർ കണ്ടുകഴിഞ്ഞു മറ്റുള്ളവരോട് പറയുന്നതും നല്ല സിനിമ ആയതുകൊണ്ടാണ്.
മുണ്ട് മടക്കുന്ന ലാലേട്ടനെ ആളുകൾക്ക് ഇഷ്ടമാണ്. അന്ന് മാത്രമല്ല ഇന്നും. എന്നും അതങ്ങിനെ ആയിരിക്കുകയും ചെയ്യും. സ്വരം നല്ലതല്ലേ പാട്ടു നിർത്തിക്കൂടെ എന്ന് ലാലേട്ടനോട് ചോദിക്കാൻ ആരാണിവർ. ഇവർ എഴുത്തുനിർത്തി വടികുത്തി നടക്കുമ്പോഴും ലാലേട്ടൻ ഇവിടെയുണ്ടാകും, സിനിമയിൽ ഉണ്ടാകും.
അഭിനയരംഗത്തുണ്ടാവും. ലാലേട്ടനോട് അഭിനയം നിർത്താൻ പറഞ്ഞ ഇവരോട് മറുപടി പറയേണ്ട ഭാഷ ഇതല്ല. പക്ഷേ എന്റെ മാന്യത അതിനനുവദിക്കുന്നില്ല. പ്രേക്ഷകർ ഇഷ്ടപ്പെട്ട് ഏറ്റെടുത്ത ഒരു സിനിമയെ മോശമായി വിമർശിക്കുന്ന ഇവർക്ക് വികാരം ഉണ്ടാവണമെന്നില്ല. ഫീൽ ഉണ്ടാവണമെങ്കിൽ ആദ്യം ഹൃദയം ഉണ്ടാവണം. ഓരോ സീനും കൈയടിയോടെ, തീയറ്റർ കിടുങ്ങുന്ന ആരവങ്ങളോടെ സിനിമ മുന്നോട്ടു പോകുമ്പോൾ ഇരുന്നുറങ്ങിയ ഇവർ എങ്ങിനെയാണ് ഈ സിനിമയെ വിമർശിച്ചു എഴുതിയത്.
കാണാത്ത സിനിമയെപറ്റി എഴുതാൻ ഇവർക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ. അനാവശ്യ കഥാപാത്രങ്ങൾ എന്നു നിങ്ങൾ പേരെടുത്തെഴുതിയ ആ വിമർശനം മറുപടി അർഹിക്കുന്നില്ല. കാരണം നല്ല നടൻമാർ എന്ന് ജനങ്ങൾ അംഗീകരിച്ച, സംസ്ഥാന അവാർഡ് ജേതാക്കളും ആ കൂട്ടത്തിൽ ഉണ്ട്. അവർ കഥയ്ക്ക് ആവശ്യവുമായിരുന്നു. സിനിമ നന്നായി വിലയിരുത്തുന്നവരുടെ അഭിപ്രായം കേട്ടതിനു ശേഷമാണ് തീയറ്ററുകളിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപെട്ടു തുടങ്ങിയത്.
ഈ കാലത്ത് നായകൾക്കു ഏറ്റവും ഇഷ്ടപ്പെട്ടത് എല്ല് അല്ല. നിങ്ങളെപോലുള്ളവർ വലിച്ചു കളയുന്ന എല്ലിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നു പട്ടിക്കറിയാം. ഈ ഘ ലൂസിഫറിന്റെ ഘ ആണ്. ങഛഒഅചഘഅഘ ലിലെ ഘ ആണ്. ആ ഘ നോടുള്ള ഇഷ്ടം തന്നെയാണ് തീയറ്ററിൽ ജനസാഗരമായി അലയടിക്കുന്നത്, കൊടുംകാറ്റായി ആഞ്ഞടിക്കുന്നത്. ആ താരത്തോട്.. സംവിധായകനോട് ആളുകൾക്കുള്ള സ്‌നേഹമാണ് ജനപ്രളയമായി തീയറ്ററിലേക്ക് ഒഴുകിയെത്തുന്നത്. അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ.
സെലീന ഫെർണാണ്ടസ് എന്ന പേരിലുളള ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് ലൂസിഫർ സിനിമയ്‌ക്കെതിരെ കുറിപ്പ് പ്രസിദ്ധീകരിച്ചത്'.
യുവതിയുടെ കുറിപ്പ് ഇതാണ്-
ലൂസിഫർ
പ്രിയ കൂട്ടുകാരേ, എന്തിനേയും ഏതിനേയും വിമർശിക്കുക എന്നൊരു രീതിയൊന്നും എനിക്കില്ല. എങ്കിലും അനുഭവപ്പെട്ട ഒരു കാര്യം പറയട്ടെ, ട്രോളന്മാരെപ്പോലും കൂട്ടുപിടിച്ച് തള്ളി മറിച്ച് പെരുപ്പിച്ച് കാണിച്ച് എന്തിനാണ് ഈ അക്രമം സാധാരണക്കാരോട് കാണിക്കുന്നത്? മൂന്നു മണിക്കൂറോളം സമയവും പൈസയും കളഞ്ഞ് സിനിമ കാണുന്നവരെ ആരും അറിയാതെ പോകരുത്. തികച്ചും അസഹിനീയമായ ഒരു സിനിമ, വെടിയും പുകയും മാത്രം. മോഹൻലാൽ ദൈവമായവർക്ക് ആകാം, പക്ഷേ ഇവിടെ ബാക്കിയുള്ളവർ ഉണ്ട്. ലാലേട്ടന്റെ മാജിക്ക് കണ്ടു, തെലുങ്കിലെ മഹേഷ് ബാബു തോറ്റുപോകും. മൊത്തത്തിൽ സിനിമ ക്ലീഷേയാണ്, അതിനുപുറമേ മികവില്ലാത്ത സംവിധാനം, അപാകതകൾ നിറഞ്ഞ തിരക്കഥ, ലക്ഷ്യമില്ലാത്തതും ജീവനില്ലാത്തതുമായ കഥ, റോളില്ലാത്ത പ്രമുഖ നടീ നടന്മാർ. പോരാത്തതിന് അവസരോചിതമല്ലാത്തതും അലോസരമായ സംഗീതമുള്ളതുമായ ഒരു ഐറ്റം ഡാൻസും. മോഹൻലാൽ എന്ന നടനോട്, സ്വരം നന്നായതല്ലേ? ഇനി പാട്ട് നിർത്തിക്കൂടെ?
ട്രോളന്മാരെയും വിലക്ക് വാങ്ങുന്ന കാലം, 'ഇതൊരു ചെറിയ സിനിമയാണെ'ന്ന് പൃഥ്വിരാജ് പറഞ്ഞത് ട്രോൾ വിഷയമാക്കി വിവിധ ഗ്രൂപ്പുകൾവഴിയും പേജുകൾ വഴിയും ട്രോളുകൾ നിറഞ്ഞാടി. സ്ത്രീകളും കുട്ടികളും ഫാൻസുകാരും വിമർശകരും എല്ലാവരും ഒരുപോലെ വിശ്വസിച്ചു. സിനിമ കാണാത്ത താൻ പോലുമറിയാതെ തന്നെക്കൊണ്ടുതന്നെ പ്രമോട്ട് ചെയ്യിപ്പിക്കുന്ന സൈക്കോളജിക്കൽ മൂവ്.
ശരിയാണ് മുണ്ടുമടക്കുന്ന മോഹൻലാലിനെ ആളുകൾ ഇഷ്ട്ടപ്പെട്ടിട്ടുണ്ട്, എന്നാൽ ഇവിടെയോ, അതിനുവേണ്ടി കുറയെ സീനുകൾ കെട്ടിച്ചമച്ചു, അതും ഒരു ഫീലുമില്ലാതെ. സത്യം പറയാം സിനിമ കണ്ടപ്പോൾ ഉറക്കം വന്നു. ട്രെയിലറിൽ കാണുന്നതിനുമപ്പുറം ഒരു കഥയുണ്ടാകുമെന്ന് കരുതി, എന്നാൽ തികഞ്ഞ നിരാശ മാത്രം. പ്രതികരിക്കുന്നവരെ/ വിമർശിക്കുന്നവരെ തെറിവിളിക്കാം എന്നാലും സിനിമ നല്ലതാകുന്നില്ല.
അനാവശ്യ കഥാപാത്രങ്ങൾ: പൃഥ്വിരാജ്, ടോവിനോ, ജോണ് വിജയ്, നന്ദു, ബാല, ശിവാജി ഗുരുവായൂർ, ഇന്ദ്രജിത്ത്, ആദിൽ ഇബ്രാഹിം, നൈല ഉഷ, ഷാജോണ്, സായ്‌കുമാർ, ബൈജു, ഷാൻ റോമി, ശിവദാ നായർ.
നന്നായി അഭിനയിച്ചവർ: വിവേക് ഒബ്രോയ്, മഞ്ജുവാരിയർ, സാനിയ ഇയ്യപ്പൻ
സിനിമകളെ നന്നായി വിലയിരുത്തുന്ന സിനിമ കണ്ടവരോട് മാത്രം ചോദിച്ചിട്ട് ഈ സിനിമയ്ക്കു പോവുക. നായകൾക്കു ഏറ്റവും ഇഷ്ടമുള്ള ഒരു സ്‌പെല്ലിങ് കൊണ്ടു ഭയങ്കര ബഹളമായിരുന്നു...'ഘ'