1. ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ മൊഴി നാളെ രേഖപ്പെടുത്തും. ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലെ ദൃശ്യങ്ങളില്‍ കൃത്രിമം നടത്തി എന്ന് രാഘവന്‍ പരാതി നല്‍കിയിരുന്നു. നാളെ ജില്ലാ വരണാധികാരിക്ക് മൊഴി നല്‍കുന്നത് ഈ പരാതിയുടെ കൂടെ അടിസ്ഥാനത്തില്‍. ദൃശ്യങ്ങളുടെ ആധികാരികതയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കളക്ടര്‍ പറഞ്ഞിരുന്നു
2. രാഘവന് എതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കാനും തീരുമാനം. കോഴ ആരോപണത്തില്‍ രാഘവന് ജാഗ്രത കുറവുണ്ടായെന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍. രാഘവന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലവും പാര്‍ട്ടി അന്വേഷിക്കും. തിരഞ്ഞെടുപ്പ് ചിലവുകളെ കുറിച്ചടക്കമുള്ള രാഘവന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാഘവനെ അയോഗ്യനാക്കണം എന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും തിരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചിട്ടുണ്ട്
3. കിഫ്ബി മസാല ബോണ്ടിലെ വിവാദം കനക്കുന്നതിനിടെ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയില്‍ പ്രാതനിനിധ്യമുള്ള സി.ഡി.പി.ക്യൂ എന്ന സ്ഥാപനത്തിന് കിഫ്ബിയില്‍ നിക്ഷേപം ഉണ്ടെന്ന് കോടിയേരി. ലാവ്ലിനുമായി ബന്ധം ഉണ്ടെന്ന് കരുതി ഇവരുടെ നിക്ഷേപം വാങ്ങുന്നതില്‍ തടസമില്ല. വിഷയം കൈകാര്യം ചെയ്യുന്നത് ധമന്ത്രാലയമാണ്
4. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ല. ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ടെന്നും കോടിയേരി. പുതിയ നിലപാട്, എസ്.എന്‍.സി ലാവ്ലിനുമായി മസാല ബോണ്ടിലെ നിക്ഷേപത്തിന് ഒരു ബന്ധവുമില്ലെന്ന് ഇന്നലെ പറഞ്ഞതിന് പിന്നാലെ. കിഫ്ബി മസാല ബോണ്ടിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു
5. എസ്.എന്‍.സി ലാവ്ലിനുമായി പങ്കാളിത്തമുള്ള കമ്പനി മസാല ബോണ്ട് വാങ്ങിയ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദൂരുഹം എന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. വിവാദം ശക്തമാകുന്നതിനിടെ, കിഫ്ബി മസാല ബോണ്ട് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ അടുത്ത മാസം 17ന് നടക്കുന്ന പൊതു പരിപാടിയിലേക്ക് ആണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. ഇത്തരം ചടങ്ങിലേക്ക് ക്ഷണം ലഭിക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് പിണറായി വിജയന്‍
6. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കവുമായി ബി.ജെ.പി. ഈ മാസം 12ന് ആദ്യഘട്ട പ്രചാരണത്തിനായി മോദി കേരളത്തില്‍ എത്തും. ഏപ്രില്‍ 18ന് രണ്ടാംഘട്ട പ്രചരണത്തിന് എത്തുമ്പോള്‍ ശബരിമല സന്ദര്‍ശിപ്പിക്കാന്‍ ബി.ജെ.പി ശ്രമം. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വേദികളിലാണ് മോദി പങ്കെടുക്കുന്നത്
7. പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. മോദി ശബരിമല ദര്‍ശനം നടത്തിയാല്‍ ബി.ജെ.പിക്ക് വലിയ നേട്ടമാകുമെന്ന വിലയിരുത്തലില്‍ സംസ്ഥാന നേതൃത്വം. എല്ലാ മണ്ഡലങ്ങളിലും മോദിയുടെ സന്ദര്‍ശനം ഗുണം ചെയ്യും. പ്രധാനമന്ത്രിക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എത്തിക്കാനും നീക്കം ശക്തമാക്കുന്നുണ്ട്
8. ശബരിമല പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്ക് കുരുക്ക് മുറുകുന്നു. താരം ചട്ടലംഘനം നടത്തി എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കളക്ടര്‍ നോട്ടീസ് അയച്ചത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്. എന്തിനാണ് പെരുമാറ്റചട്ടം ലംഘിച്ചത്. ദൈവത്തിന്റെ പേര് എന്തിന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നൂ എന്നും ചോദ്യം. ബി.ജെ.പി ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് കളക്ടര്‍ ടി.വി അനുപമയും പ്രതികരിച്ചു
9. സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബി,.ജെ.പി. സുരേഷ് ചട്ടലംഘനം നടത്തിയിട്ടില്ല എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കളക്ട്ര്‍ പിണറായി വിജയന് ദാസ്യപണി ചെയ്യുന്നു എന്ന് പാര്‍ട്ടി വക്താവ് ബി.ഗോപാലകൃഷ്ണന്‍. കളക്ടറുടെ നടപടി പ്രശസ്തിക്ക് വേണ്ടി. കളക്ടര്‍ പെരുമാറ്റച്ചട്ട ലംഘനം എന്ത് എന്ന് പഠിക്കണം എന്നും ബി.ജെ.പിയുടെ വിമര്‍ശനം. താന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ല എന്ന് സുരേഷ് ഗോപി. ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇത് എന്ത് ജനാധിപത്യം ആണ്. ഇതിന് ജനം മറുപടി നല്‍കും. കളക്ടറുടെ നോട്ടീസിന് ആലോചിച്ച് മറുപടി നല്‍കും എന്നും സുരേഷ് ഗോപി
10. ഇന്നലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനത്ത് എന്‍.ഡി.എ നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു ശബരിമല മുന്‍നിറുത്തി വോട്ട് ചോദിക്കും എന്ന് സുരേഷ് ഗോപി വോട്ടര്‍മാരോട് പറഞ്ഞത്. ഇതിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നോട്ടീസ് അയക്കുക ആയിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് ആവശ്യം.