kapil-sibal

ന്യൂഡൽഹി: നോട്ട് നിരോധനത്തിന് മുമ്പ് അസാധുനോട്ടുകൾ വലിയതോതിൽ മാറ്റിനൽകിയതായി വെളിപ്പെടുത്തുന്നതിന്റ തെളിവുകൾ കോൺഗ്രസ് പുറത്തുവിട്ടു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ കോർപറേഷനിൽ നടന്ന ഇടപാടിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റി നൽകിയെന്ന് കോൺഗ്രസ് വ്യക്തമാക്കി. നോട്ട് നിരോധനത്തിന് മുൻപ് വിദേശത്ത് നിന്ന് മൂന്ന് സീരീസിൽ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയിൽ എത്തിച്ചെന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നോട്ടുകൾ കൊണ്ടുവന്നതെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.

കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീൽഡ് അസിസ്റ്റന്റ് രാഹുൽ രാത്തറേക്കറാണ് വീഡിയോയിൽ ഇടപാടുകൾ വെളിപ്പെടുത്തുന്നത്. ഇദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്ന കാര്യങ്ങളാണ് കപിൽ സിബൽ വാർത്താ സമ്മേളത്തിലൂടെ വ്യക്തമാക്കിയത്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ അറിവോടെയാണിതെന്നും, അസാധുനോട്ട് മാറ്റി നൽകൽ ഇപ്പോഴും തുടരുന്നുവെന്നും കപിൽ സിബിൽ പറഞ്ഞു. പുതിയ കറൻസിയിലുള്ള ഊർജിത് പട്ടേലിന്റെ ഒപ്പ് മുൻപ് പ്രിന്റ് ചെയ്യപ്പെട്ടതാണ്. വ്യാജ നോട്ടിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

LIVE: Press briefing by former union minister @KapilSibal. https://t.co/FmpAWT90P3

— Congress Live (@INCIndiaLive) April 9, 2019