km-mani

'പാലായുടെ മാണിക്യം'... കെ.എം. മാണി എന്ന രാഷ്‌ട്രീയ അതികായന്റെ വിശേഷണങ്ങളിൽ ഒന്നായ വാക്ക്. മാണി സാർ നാടിന്റെ മാണിക്യം തന്നെയായിരുന്നുവെന്നതിൽ അദ്ദേഹത്തിന്റെ എതിരാളികൾക്കു പോലും ഭിന്നാഭിപ്രായമില്ല. കുടുംബത്തിനും സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം അദ്ദേഹത്തിന്റെ മരണം അവശേഷിപ്പിച്ചു പോയ ശൂന്യത അത്രപെട്ടെന്ന് നികത്താൻ കഴിയുന്നതുമല്ല. പാലാക്കാർക്ക് തങ്ങളുടെ സ്വന്തം മാണി സാർ എന്നപോലെ കുടുംബത്തിന് പ്രിയപ്പെട്ട ചാച്ചനും അച്ചാച്ചനുമൊക്കെയായിരുന്നു എന്നും കെ.എം. മാണി.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയും കെ.എം മാണിയെന്ന കുടുംബസ്ഥന് ബന്ധങ്ങളോടുള്ള ഊഷ്‌മളത വിളിച്ചോതുന്നതാണ്. കേരള സംസ്ഥാനത്തിന്റെ ധനകാര്യ ബഡ്‌ജറ്റ് 13 തവണ അവതരിപ്പിച്ച് റെക്കോഡ് സൃഷ്‌ടിച്ച രാഷ്‌ട്രീയ ഭീമാചാര്യൻ തന്റെ കൊച്ചുമക്കൾക്കൊപ്പം പന്തു തട്ടുന്നതാണ് വീഡിയോ. കാണുന്നവർക്ക് ആകാംക്ഷയും ആശ്‌ചര്യവും തോന്നാമെങ്കിലും,അടുത്തറിയുന്നവർക്കറിയാം അതു തന്നെയാണ് യഥാർത്ഥ കെ.എം.മാണിയെന്ന്.

വീഡിയോ കാണാം-

ഇന്നലെ വൈകിട്ട് 4.57ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കെ.എം മാണി. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്‌ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്‌ച ഉച്ചയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.