ബെംഗലൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടറിൽ എത്തിയ പെട്ടിയെച്ചൊല്ലി വിവാദം. ചിത്രദുർഗയിൽ തിരഞ്ഞെടുപ്പ് റാലിക്കായി മോദി എത്തിയതിന് പിന്നാലെയുള്ള ചില ദൃശ്യങ്ങളാണ് വിവാദമാകുന്നത്. ഹെലികോപ്ടറിൽ എത്തിച്ച പെട്ടി സ്വകാര്യ ഇനോവ കാറിൽ കടത്തുകയായിരുന്നു. കർണാടകയിലെ യുവ കോൺഗ്രസ് നേതാവ് ശ്രീവാസ്തവ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ കോൺഗ്രസ് ജനതാദൾ സഖ്യവും കന്നഡ മാദ്ധ്യമങ്ങളുെ ഏറ്റെടുത്തിട്ടുണ്ട്
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പോസ്റ്റ് ചെയ്തിരിക്കുന്ന ട്വീറ്റിൽ പറയുന്നത് ഇങ്ങനെ കർണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ ഇറങ്ങിയപ്പോൾ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ ഒരു പെട്ടിയും ഇറക്കിയിരുന്നു.
ഇത് പിന്നീട് വളരെ തിരക്കിട്ട് അവിടെ പാർക്ക് ചെയ്ത സ്വകാര്യ ഇനോവയിൽ കയറ്റി വേഗത്തിൽ ഓടിച്ചുപോകുന്നത് കാണാം. സെക്യൂരിറ്റി പ്രോട്ടോക്കോളിനെ മരികടന്ന് ആ പെട്ടിയിൽ എന്തായിരുന്നു ഉണ്ടായിരുന്നത്. എന്തു കൊണ്ട് ആ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തിയില്ല.
Suspicious box was offloaded from the PM's helicopter in Chitradurga, Karnataka today.
— Srivatsa (@srivatsayb) April 13, 2019
It was rushed to a waiting Innova, which then sped away
The question is,
Why was the box not part of security protocol?
Why wasn't the Innova part of PM's convoy? Whose car was it?
(1/n) pic.twitter.com/lJWVPC5neb
കർണാടക കോൺഗ്രസ് അദ്ധ്യക്ഷനും, ജെ.ഡി.എസും ഈ ട്വീറ്റ് റീട്വിറ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്ന് കർണാടക കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.