news

1. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ഇന്ത്യനെ ടീമിനെ വിരാട് കോഹ്ലി നയിക്കും. വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മ. ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പര്‍. ലോകേഷ് രാഹുല്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ അമ്പാട്ടി റായിഡുവും ഋഷഭ് പന്തും പുറത്തായി. നാലാം നമ്പറില്‍ റായിഡുവിന് പകരം പരഗിണിച്ചത് വിജയ് ശങ്കറിനെ

2. കെ.എല്‍ രാഹുല്‍ മൂന്നാം ഓപ്പണര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ലോകകപ്പ് ടീമില്‍. ശിഖര്‍ ധവാന്‍, എം.എസ് ധോണി, കേദാര്‍ ജാദവ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. ടീമില്‍ മൂന്ന് വീതം സ്പിന്നര്‍മാരും പേയ്സര്‍മാരും. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ പേസര്‍മാര്‍. കുല്‍ദീപ് യാദവും, രവീന്ദ്ര ജഡേജയും, യൂസ്‌വേന്ദ്ര ചാഹലും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍.



3. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പിന് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ - വിരാട് കൊഹ്ലി, രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക്, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, വിജയ് ശങ്കര്‍, മഹേന്ദ്ര സിംഗ് ധോണി, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി

4. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി നേതാ =വ് മായാവതിയ്ക്കും തിരിച്ചടി. പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇരുവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. നടപടി, പെരുമാറ്റ ചട്ടം ലംഘിച്ചതിന്. യോഗി ആദിത്യനാഥിന് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസവുമാണ് വിലക്ക്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്, പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ഇരുവര്‍ക്കും എതിരെ നടപടി എടുക്കാത്തതിന് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ

5. യോഗിയ്ക്ക് കുരുക്കായത് മുസ്ലീം ലീഗിനെ വര്‍ഗീയമായി ആക്ഷേപിച്ച പരാര്‍മശം. സൈന്യം മോദിയുടെ സേന എന്നും യോഗി പ്രസംഗിച്ചിരുന്നു. നേതാക്കള്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി നടത്തിയത് രൂക്ഷ പരാമര്‍ശങ്ങള്‍. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന് ആരോപണം ഉള്ള യോഗി ആദിത്യനാഥിനും മായാവതിക്കും എതിരെ എന്ത് നടപടി എടുത്തു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു

6. കമ്മിഷന് സ്വന്തം അധികാരങ്ങളെ കുറിച്ച് ബോധമില്ലേ എന്നും കോടതിയുടെ കുറ്റപ്പെടുത്തല്‍. പരിമിതമായ അധികാരം മാത്രമേ ഉള്ളൂ എന്നായിരുന്നു കോടതിയുടെ ചോദ്യത്തിന് കമ്മിഷന്റെ മറുപടി. ചട്ടലംഘനം കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കാം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാം. കേസ് എടുക്കാന്‍ പരാതി നല്‍കാം. വ്യക്തികളെ അയോഗ്യരാക്കാന്‍ അധികാരമില്ലെന്നും കമ്മിഷന്‍

7. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ സാധാരണം ആയിരിക്കും എന്ന് വിലയിരുത്തല്‍. സംസ്ഥാനത്തെ താപനില ഈ മാസം ഉയര്‍ന്ന് നില്ക്കും. എന്നാല്‍ ഈ മാസം അവസാനത്തോടെ താപനിലയില്‍ മാറ്റമുണ്ടാകുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം.

8. മെയ് 15ന് കാലവര്‍ഷം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസത്തിന് ശക്തി കുറവായിരിക്കും. എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച് കൂടാനും സാധ്യത എന്ന് മുന്നറിയിപ്പ്. ജൂണ്‍ തുടങ്ങുന്നതോടെ എല്‍നിനോയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നും കാലാവസ്ഥ കേന്ദ്രം

9. ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ ഡയറി വീണ്ടും പുറത്തുവിട്ട് കോണ്‍ഗ്രസ്. കോഴക്കണക്കുകള്‍ രേഖപ്പെടുത്തിയ ഡയറി ആണ് പുറത്തുവിട്ടത്. ബി.ജെ.പി നേതാക്കള്‍ക്കും ജഡ്ജിക്കും കോഴ നല്‍കി എന്ന് ആരോപണം. മുഖ്യമന്ത്രി പദത്തിനായി 2000 കോടിയില്‍ അധികം നേതാക്കള്‍ക്ക് നല്‍കിയതായും ഡയറിയില്‍ വെളിപ്പെടുത്തല്‍. നേരത്തെയും യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. അന്ന് യഥാര്‍ത്ഥ ഡയറി ഹാജരാക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു

10. ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ 2008-09 കാലയളവില്‍ ബി.ജെ.പി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടി രൂപ നല്‍കി എന്ന് കാരാവന്‍ മാസിക വെളിപ്പെടുത്തി ഇരുന്നു. ഇതിനു പിന്നാലെ, കോഴ നല്‍കിയതായി പരാമര്‍ശമുള്ള ഡയറിയിലെ പേജുകള്‍ കോണ്‍ഗ്രസും പുറത്തു വിട്ടു. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാല്‍ സ്വമേധയാ കേസ് എടുക്കണം എന്ന് കോണ്‍ഗ്രസ്

11. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത് എത്തും. രണ്ട് ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന അദ്ദേഹം ഒന്‍പത് ജില്ലകളില്‍ പ്രസംഗിക്കും. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന വയനാട് മണ്ഡലത്തിലെ പ്രചാരണ പരിപാടിയില്‍ മറ്റന്നാള്‍ പങ്കെടുക്കും. പ്രചരണ പരിപാടികള്‍ക്ക് മോടി കൂട്ടാന്‍ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുന്നത്.

12. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ നാളെ രാവിലെ മുതല്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ആദ്യം കൊല്ലം ജില്ലയിലെ പത്തനാപുരത്തും, പിന്നീട് പത്തനംതിട്ടയിലും, വൈകുന്നേരം ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളില്‍ പ്രസംഗിക്കും. തുടര്‍ന്ന് കണ്ണൂരിലേക്ക് പുറപ്പെടും. 17 ന് രാവിലെ കണ്ണൂര്‍ സാധു ആഡിറ്റോറിയത്തില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം വയനാട്ടിലേക്ക് തിരഞ്ഞെടുപ്പ് പര്യടനത്തിനായി പോകും. വയനാട് മണ്ഡലത്തില്‍ ബത്തേരിയില്‍ മാത്രമാണ് പരിപാടി.