ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ സഖ്യത്തിൽ തീരുമാനം വൈകുന്നത്തിന്റെ ഉത്തരവാദിത്തം അരവിന്ദ് കേജ്‌രിവാളിനാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് തീരുമാനം എടുക്കുന്നതിൽ നിന്ന് അരവിന്ദ് കെജ്രിവാൾ വീണ്ടും മലക്കം മറിഞ്ഞെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറ്റപ്പെടുത്തി.
ഡൽഹിയിൽ കോൺഗ്രസ് ആംആദ്മി പാർട്ടി സഖ്യം വന്നാൽ ബിജെപി തുടച്ചു നീക്കപ്പെടും. ഇതിനായി ആകെയുള്ള ഏഴിൽ നാല് സീറ്റ് എ.എ.പിക്ക് നൽകാൻ തയ്യാറാണെന്ന് രാഹുൽ വ്യക്തമാക്കി. എന്നാൽ അരവിന്ദ് കെജ്രിവാൾ വീണ്ടും നിലപാടു മാറ്റി. ഇപ്പോഴും കോൺഗ്രസ് വാതിലുകൾ തുറന്നിട്ടിരിക്കുന്നു. സമയം അതിക്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
An alliance between the Congress & AAP in Delhi would mean the rout of the BJP. The Congress is willing to give up 4 Delhi seats to the AAP to ensure this.
— Rahul Gandhi (@RahulGandhi) April 15, 2019
But, Mr Kejriwal has done yet another U turn!
Our doors are still open, but the clock is running out. #AbAAPkiBaari
എന്നാൽ എന്തുമലക്കം മറിയലാണ് താൻ നടത്തിയതെന്ന് ആം ആദ്മി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ മറുപടി നൽകി. സഖ്യങ്ങൾ ട്വിറ്ററിൽ അല്ല തീരുമാനിക്കുന്നത് എന്നും കെജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.
कौन सा U-टर्न?अभी तो बातचीत चल रही थी
— Arvind Kejriwal (@ArvindKejriwal) April 15, 2019
आपका ट्वीट दिखाता है कि गठबंधन आपकी इच्छा नहीं मात्र दिखावा है।मुझे दुःख है आप बयान बाज़ी कर रहे हैं
आज देश को मोदी-शाह के ख़तरे से बचाना अहं है।दुर्भाग्य कि आप UP और अन्य राज्यों में भी मोदी विरोधी वोट बाँट कर मोदी जी की मदद कर रहे हैं https://t.co/9jnYXJFA0S
ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിന് താത്പര്യമില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചതായാണ് കെജ്‍രിവാൾ പറഞ്ഞത്. ഏഴിൽ രണ്ട് സീറ്റ് കോൺഗ്രസിനു നല്‍കാം എന്നു വ്യക്തമാക്കിയ എ.എ.പി പിന്നീട് മൂന്ന് സീറ്റ് നല്കാം എന്ന നിലപാടിലേക്ക് എത്തിയിരുന്നു. പിന്നീടാണ് സഖ്യത്തിന് താല്പര്യമില്ലെന്നാണ് രാഹുലിന്റെ നിലപാടെന്ന് കെജ്‌രിവാൾ അറിയിച്ചത്.