kannur

കണ്ണൂർ : പരിയാരത്ത് ലോട്ടറി കച്ചവടക്കാരന്റെ ചെവി വാളുപയോഗിച്ച് അറുത്തു. ഇരിങ്ങൽ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അമ്മാനപ്പാറയിലെ ശാരദാനിവാസിൽ പി.വി.ഭാസ്‌ക്കരന്റെ ചെവി ആയുധം കൊണ്ട് അറുത്തത്. ഇവിടെ വൈകിട്ട് അഞ്ച് മണിയോടെ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് ശശീന്ദ്രൻ എന്ന ശശി ഭാസ്‌ക്കരനെ വാളുപയോഗിച്ച് വെട്ടിയത്. ആക്രമണത്തിൽ ശശീന്ദ്രന്റെ ചെവി അറ്റ് വീഴുന്ന നിലയിലായി. ഉടൻ തന്നെ പരിയാരത്തെ ഗവ.മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. എന്നാൽ നില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഭാസ്‌ക്കരനെ കൊണ്ടുപോയി. സംഭവത്തിൽ ശശീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.