hardik-patel

അഹമ്മദാബാദ്: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഹാർദിക് പട്ടേലിന്റെ മുഖത്തടിച്ചു. ഗുജറാത്തിലെ സുരേന്ദർ നഗർ ജില്ലയിൽ സംഘടിപ്പിച്ച 'ജൻ ആക്രോശ് സഭ'യിൽ സംസാരിക്കുന്നതിനിടെ സ്റ്റേജിലേക്ക് കയറിവന്നയാൾ ഹാർദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു. ഉടൻ തന്നെ പ്രവർത്തകർ ആക്രമിയെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു.

ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു. മൂന്ന് ആഴ്ച മുൻപ് ഹാർദിക് പട്ടേൽ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നതിലുള്ള വിരോധമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ കോൺഗ്രസിന്റെ ഏറ്റവും സ്വാധീന മുള്ള തിരഞ്ഞെടുപ്പ് പ്രചാരകനാണ് ഹാർദിക് പട്ടേൽ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹിസാഗർ ജില്ലയിൽ ഹെലികോപ്‌ടറിൽ എത്താനുള്ള ഹാർദികിന്റെ നീക്കം കർ‌ഷകർ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. പ്രസംഗത്തിൽ ഹാർദിക് ഇതിനെ വിമർശിച്ചിരുന്നു. കോൺഗ്രസിനുവേണ്ടി പങ്കെടുക്കുന്ന എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളിലും വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതേസമയം, ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നതിൽ പട്ടേൽ സമുദായത്തിലെ ഒരു വിഭാഗത്തിന് വലിയ എതിർപ്പുമുണ്ട്

.