ramya-haridas
ramya haridas

തൃശൂർ: മോശം പരാമർശം നടത്തിയെന്ന സംഭവത്തിൽ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന നിലപാടിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെന്ന് ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് പറഞ്ഞു. പൊലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയത്.

പൊലീസിന്റെ ഭാഗത്ത് നിന്നും കടുത്ത നീതി നിഷേധമാണുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലവാരത്തിലേക്ക് ഡി.ജി.പി എത്തി. താൻ അവസാനത്തെ ഇരയാകണം എന്നതിനാലാണ് പരാതി നൽകിയത്. എന്നാൽ നീതി നിഷേധമാണുണ്ടായത്. ഇക്കാര്യത്തിൽ കേരളത്തിലെ സ്ത്രീകളാരും സർക്കാരിനോട് പൊറുക്കില്ല. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രമ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.