ramya-haridas

ആലത്തൂർ: കലാശക്കൊട്ടിനിടെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് കല്ലേറിൽ പരിക്കേറ്റത് വലിയ വാർത്തയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ തനിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും സ്ഥാനാർത്ഥി ആരോപിച്ചിരുന്നു. എന്നാൽ ഈ വിവാദത്തിന് മറുപടിയുമായ മുൻ കോൺഗ്രസ് നേതാവ് ഷാഹിദ കമാൽ രംഗത്തെത്തി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഹിദ ആക്രമണങ്ങളെ കോൺഗ്രസ് പ്രവർത്തകർ എങ്ങനെ നേരിടണമെന്ന് വ്യക്തമാക്കുന്നത്. കല്ലേൽ കോൺഗ്രസ് പാർട്ടിയുടെ അവസാനത്തെ അടവാണിത്. കലാശക്കൊട്ടിനിടെ കല്ലേറ് വന്നാൽബോധം കെട്ട് വീണുകൊള്ളണമെന്നുമാണ് പാർട്ടി നിർദ്ദേശമെന്നും ഷാഹിദ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇത് അന്തസുകെട്ട പ്രവർത്തിയായി തോന്നിയത് കൊണ്ട് അന്ന് അതിന് താൻ തയ്യാറായില്ലെന്നും ഷാഹിദ വ്യക്തമാക്കി.

'കലാശക്കൊട്ട് കണ്ടപ്പോൾ പഴയ ഒരു തിരഞ്ഞെടുപ്പ് ഓർമ്മ പങ്കുവയ്ക്കുന്നു. കലാശക്കൊട്ടിനിടയിൽ എറുവരും ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടൻ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണ്. എന്നാൽ അന്തസുകെട്ട പ്രവർത്തിയായി തോന്നിയതിനാൽ അന്ന് താന്‍ അതിന് തയ്യാറായില്ല'. ഷാഹിദ കുറിച്ചു.

എന്നാൽ രമ്യ ഹരിദാസിനെ കല്ലെറിയുന്നത് യു.ഡി.എഫ് പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തിറങ്ങിയത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി. കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചതിക്കല്ലേടാ എന്ന് പറയുന്ന അനില്‍ അക്കര എം.എല്‍.എയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വെെറലാകുന്നത്.