കൊളംബോ∙ ശ്രീലങ്കയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിക്കകത്ത് സ്ഫോടനം നടത്തിയ ചാവേർ പള്ളിയിൽ പ്രവേശിക്കുന്നതിന് മുൻപ് കുഞ്ഞിനറെ തലയിൽ കൈവച്ചതായി വെളിപ്പെടുത്തൽ. ബോംബ് സ്ഫോടനങ്ങളിൽ പങ്കെടുത്ത ചാവേറെന്നു സംശയിക്കുന്നയാൾ പൊട്ടിത്തെറിക്കുന്നതിനു മുൻപ് തന്റെ കുഞ്ഞിന്റെ തലയിൽ കൈവച്ചതായി ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ദിലീപ് ഫെർണാഡോയാണ് വെളിപ്പെടുത്തി. ആക്രമണം നടന്ന പള്ളിക്കു സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിലും ഇതുകാണാം.
പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോഴാണ് ഭാരമേറിയ ബാഗുമയാി ഒരാൾ ഞങ്ങളുടെ അടുത്തുകൂടിപോയത്. പോകുന്നതിനിടെ എന്റെ ചെറുമകളുടെ തലയിൽ അയാൾ കൈവച്ചു. അങ്ങനെയാണ് അയാളെ ശ്രദ്ധിച്ചതെന്നും ദിലീപ് പറഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ 45 കുട്ടികളും ഉൾപ്പെട്ടതായി യുഎസ് ചിൽഡ്രൻസ് ഫണ്ട് അറിയിച്ചു. അതിൽനിന്നു ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടവരാണ് ദിലീപ് ഫെർണാഡോയും കുടുംബവും.
ചുമലിൽ ബാഗുമായി വരുന്ന ഇയാൾ പള്ളിമുറ്റത്തുവച്ച് ഒരു ചെറിയ പെൺകുട്ടിയുമായി കൂട്ടിയിടിക്കാൻ തുടങ്ങുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ് കാണാം. കുട്ടിയുടെ തലയിൽ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ചാണ് ഇയാൾ പോകുന്നത്.പള്ളിക്കകത്തു വശങ്ങളിലൊന്നിലെ വാതിലിലൂടെ പ്രവേശിച്ച ഇയാൾ അള്‍ത്താരയ്ക്കു അടുത്തായുള്ള സീറ്റിലാണ് ഇരുന്നത്. ശ്രീലങ്കൻ മാദ്ധ്യമങ്ങളാണു ദൃശ്യങ്ങൾ പുറത്തുവിട്ടത്.
അതേസമയം ശ്രീലങ്കയില്‍ സ്ഫോടനപരമ്പര നടത്തിയ ഒൻപതുചാവേറുകളിൽ എട്ടുപേരെ തിരിച്ചറിഞ്ഞു. ഒരു വനിതയടക്കം എല്ലാപേരും സ്വദേശികളാണെന്നും വെളിപ്പെടുത്തി. വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമാണ് ചാവേറുകളായത്.
യു.കെയിൽ ബിരുദവും ഓസ്ട്രേലിയയിൽ ഉപരിപഠനവും നടത്തിയ ഒരാൾ സംഘത്തിലുണ്ടെന്ന് പ്രതിരോധ സഹമന്ത്രി റുവാൻ വിജയവർദ്ധനെ പറഞ്ഞു. ഇതിനിടെ ആക്രമണ മുന്നറിയിപ്പ് അവഗണിച്ച പ്രതിരോധസേനയിലെ ഉന്നതരെ നീക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവധമേഖലകളിലെ പള്ളികളിലും നക്ഷത്രഹോട്ടലുകളിലുമുണ്ടായ സ്ഫോടനത്തിൽ 359 പേരാണ് കൊല്ലപ്പെട്ടത്