news

1. ആലപ്പുഴ പട്ടണക്കാട് പിഞ്ചുകുഞ്ഞിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു പൊലീസ് . കുട്ടിയെ അമ്മ ആതിര ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ആണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിച്ചതായി ചേര്‍ത്തല എ.എസ്.പി ആര്‍ വിശ്വനാഥ് വ്യക്തമാക്കി. അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

2.പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയെ ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു.

3.കുട്ടിയെ മാതാപിതാക്കള്‍ കൊന്നു എന്ന് മുത്തശ്ശിയുടെ മൊഴി. കുഞ്ഞിനെ പതിവായി അമ്മ ആതിര ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവ ദിവസം വീട്ടില്‍ വഴക്ക് നടന്നിരുന്നു എന്നും മൊഴി നല്‍കി മുത്തശ്ശി. കുട്ടിക്ക് രണ്ട് മാസം പ്രായമുള്ളപ്പോള്‍ തന്നെ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി. ഇതു സംബന്ധിച്ച് താന്‍ പൊലീസില്‍ പരാതി നല്‍കി ഇരുന്നു. അന്ന് പൊലീസ് പരാതി ഒത്തുതീര്‍പ്പാക്കി വിട്ടു എന്നും അയല്‍വാസിയുടെ വെളിപ്പെടുത്തല്‍.

4. ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ അമ്മയും ഷാരോണും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ട് ആയിരുന്നു എന്നും വെളിപ്പെടുത്തി അയല്‍വാസികള്‍.

4. ഫോനി ചുഴലി കാറ്റിന്റെ പ്രഭാവം മൂലം 29 നും 30നും കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുവാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് വീണ്ടും. വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യത എന്നും മുന്നറിയിപ്പ് .

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് തീരത്ത് നിന്നും ഉള്‍ക്കടലിലേക്ക് നീങ്ങുന്നതിനാല്‍ കേരളത്തിലോ തമിഴ്നാട് തീരങ്ങളിലോ അതി തീവ്ര മഴയ്ക്കു സാധ്യത ഇല്ലെന്ന് തമിഴ്നാട് കാലാവസ്ഥാ കേന്ദ്രം.

5.എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് തുടരും. കേരളത്തില്‍ ഇന്ന് വൈകുന്നേരം മുതല്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കേരള തീരത്തു മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ല എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

6. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മധൂര്‍, നായന്മാര്‍മൂല എന്നിവിടങ്ങളിലും പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ഒരു വീട്ടിലും ആണ് എന്‍.ഐ.എ കൊച്ചി സംഘം പരിശോധന നടത്തിയത്. റെയിഡിന്റെ ഭാഗമായി മൂന്ന് പേരോട് നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി

7. കാസര്‍കോട് നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ചില രേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തിരുന്നു. കാസര്‍കോട് കേന്ദ്രീകരിച്ച് ഐസിസിലേക്ക് റിക്രൂട്ട് നടക്കുന്നതയി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെയും ജില്ലയിലെ പല ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തിയിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയുടെ ആശയങ്ങള്‍ പിന്തുടര്‍ന്നവരെ ആണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത് എന്ന് സൂചന

8. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ ബാങ്ക് രേഖകള്‍ വ്യാജമെന്ന് സ്ഥിരീകരണം. കര്‍ദ്ദിനാളിന്റെ പേരില്‍ ഇങ്ങനെ ഒരു ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് കണ്ടെത്തല്‍. സഭയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഫാദര്‍ പോള്‍ തേലക്കാട്ടാണ് സിനഡിന് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്

9. ബാങ്ക് അക്കൗണ്ടിലൂടെ കര്‍ദ്ദിനാള്‍ ആലഞ്ചേരി സാമ്പത്തിക ഇടപാടുകള്‍ നടത്തി എന്നായിരുന്നു രേഖകള്‍. കര്‍ദ്ദിനാളിന്റെയും പരാതിക്കാരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. രേഖകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി സഭയുടെ ഐ.ടി വിഭാഗമാണ് പൊലീസില്‍ പരാതി നല്‍കിയത്. വ്യാജ രേഖ ചമച്ചെന്ന കേസില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാദര്‍ പോള്‍ തേലക്കാട്ടിനെയും പ്രതി ചേര്‍ത്ത് പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

10. പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ അന്‍വറിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി അറുപത്തെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് സി.പി.എമ്മിന്റെ കണക്ക്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.പി.എമ്മിന്റെ കണക്ക്.

11. ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ സത്യവാങ്മൂലത്തിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും എന്ന് പ്രതികരണം. പ്രളയവും സ്ത്രീപ്രവേശനവും അയ്യപ്പന്‍ നേരത്തെ അറിഞ്ഞു എന്നും ഇതിലൂടെ ഉണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാന്‍ അയ്യപ്പന്‍ തുറന്നു തന്ന വഴി ആണ് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടിലെ നിക്ഷേപം എന്നും ആയിരുന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോര്‍ഡ് പറഞ്ഞിരുന്നത്. വിശദീകരണവുമായി ബോര്‍ഡ് പ്രസിഡന്റ് രംഗത്ത് എത്തിയത്, സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍