തിരുവനന്തപുരം: സൂഷ്മപരിശോധനയിൽ തിരുവനന്തപുരം മണ്ഡലത്തിൽ മൂന്നും ആറ്റിങ്ങലിൽ രണ്ടും പത്രികൾ തള്ളി. അവശേഷിക്കുന്നത് തിരുവനന്തപുരത്ത് 17ഉം, ആറ്റിങ്ങലിൽ 21 ഉം സ്ഥാനാർത്ഥികൾ. ഇടതുമുന്നണിയുടെയും ബി.ജെ.പി.യുടെയും ഡമ്മി സ്ഥാനാർത്ഥികളുടെയും ഒരു സ്വതന്ത്രന്റെയും പത്രികകളാണ് തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും തള്ളിയത്. എട്ടുവരെ പിൻവലിക്കാൻ അവസരമുണ്ട്. അവശേഷിക്കുന്ന സ്ഥാനാർത്ഥികൾ: തിരുവനന്തപുരം മണ്ഡലം;

ദേശീയ, സംസ്ഥാന പാർട്ടികൾ സി.ദിവാകരൻ (സി.പി.ഐ), ശശി തരൂർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), കുമ്മനം രാജശേഖരൻ (ബി.ജെ.പി), കിരൺ കുമാർ എസ്.കെ (ബി.എസ്.പി).

മറ്റു രജിസ്റ്റേർഡ് പാർട്ടികൾ ഗോപകുമാർ.എ (ഡി.എച്ച്.ആർ.എം), പി.കേരളവർമ്മ രാജ (പ്രവാസി നിവാസി പാർട്ടി), മിനി.എസ് (എസ്.യു.സി.ഐ).

സ്വതന്ത്ര സ്ഥാനാർത്ഥികൾ ബിനു.ഡി, ക്രിസ്റ്റഫർഷാജു, ദേവദത്തൻ,ജെയിൻ വിൽസൺ, ജോണിതമ്പി, മിത്രകുമാർ.ജി, ശശി ടി.,സുബി,സുശീലൻ,വിഷ്ണു എസ്. അമ്പാടി.

ആറ്റിങ്ങൽ മണ്ഡലം:ദേശീയ, സംസ്ഥാന പാർട്ടികൾ എ.സമ്പത്ത് (സി.പി.എം),അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്),ശോഭന കെ.കെ (ശോഭാ സുരേന്ദ്രൻ) (ബി.ജെ.പി), വിപിൻ ലാൽ.എൽ.എ(ബി.എസ്.പി).

മറ്റു രജിസ്റ്റേർഡ് പാർട്ടികൾ അജ്മൽ ഇസ്മയിൽ (എസ്.ഡി.പി.ഐ),മാഹീൻ മുഹമ്മദ് (പി.ഡി.പി), ഷൈലജ ടി. (ഡി.എച്ച്.ആർ.എം).

സ്വതന്ത്ര സ്ഥാനാർത്ഥികൾ അജിത് കുമാർ ജി.ടി, അനിത, ബദറുദീൻ.എ, ദേവദത്തൻ, ഗോവിന്ദൻനമ്പൂതിരി, മനോജ്.എം, മോഹനൻ, പ്രകാശ്,പ്രകാശ്.എസ്, പി.രാംസാഗർ, സതീഷ് കുമാർ, സുനിൽസോമൻ, സുരേഷ് കുമാർ.പി, വിവേകാനന്ദൻ.