തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലെ ചില ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന് പിന്നാലെ, സർക്കാർ ജീവനക്കാരുടെയും പൊലീസുകാരുടെയും പോസ്റ്റൽ വോട്ടിൽ തിരിമറി നടന്നതായി ആരോപണം. ജീവനക്കാരുടെ പക്കൽ നിന്ന് പോസ്റ്റൽ ബാലറ്റ് വാങ്ങി റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകുന്നത് സർവീസ് സംഘടനകളിലെ ചില നേതാക്കളാണെന്നും ഇവർ ബാലറ്റ് പൊട്ടിച്ചുനോക്കി വോട്ട് ഉറപ്പു വരുത്താറുണ്ടെന്നും ഒരു വിഭാഗം ജീവനക്കാർ പറയുന്നു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തതെങ്കിൽ നേതാക്കൾ വോട്ട് അസാധുവാക്കും.അതിനാൽ പലരും വോട്ട് ചെയ്യാതെ ബാലറ്റ് നേതാക്കൾക്ക് കൈമാറുകയാണെന്നും സ്ഥലമാറ്റവും ഭീഷണിപ്പെടുത്തലുമൊക്കെ ഭയന്ന് ജീവനക്കാർ പുറത്ത് പറയാറില്ലെന്നും ആക്ഷേപമുണ്ട്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാർ പോസ്റ്റൽ വോട്ടും പൊലീസുകാർ സർവീസ് വോട്ടുമാണ് ചെയ്യുന്നത്. പോസ്റ്റൽവോട്ടിന്റെ നടപടിക്രമങ്ങൾ തന്നെയാണ് സർവീസ് വോട്ടിനും.ഇതിനായി അതാത് ജില്ലാ കളക്ടറേറ്രിൽ നിന്ന് ജീവനക്കാർക്ക് പോസ്റ്രൽ ബാലറ്റ് അനുവദിക്കും. ബാലറ്റിനൊപ്പം അറ്റസ്റ്റ് ചെയ്യാനുള്ള ഫോറം,രണ്ട് കവറുകൾ എന്നിവയും നൽകും. പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്ത ശേഷം അത് ഒരു കവറിലാക്കി ഒട്ടിച്ച് ഫോറത്തിൽ ഗസ്റ്രഡ‌് ഓഫീസറെ കൊണ്ട് അറ്രസ്റ്രും ചെയ്യിപ്പിക്കണം. ഇതെല്ലാം കൂടി രണ്ടാമത്തെ കവറിലിട്ട് ഒട്ടിച്ച് ജീവനക്കാർക്ക് തന്നെ ജില്ലയിലെ റിട്ടേണിംഗ് ഓഫിസറായ ജില്ലാ കളക്ടർമാരുടെ ഓഫീസിലെ ബോക്സിൽ നിക്ഷേപിക്കാം.
നേതാക്കളുടെ കളി ഇങ്ങനെ
പോസ്റ്റൽ ബാലറ്ര് കിട്ടിയ ഉടൻ ജീവനക്കാരുടെ അടുത്ത് സംഘടനാ നേതാക്കൾ പോസ്റ്രൽ ബാലറ്ര് ശേഖരിക്കാൻ എത്താറുണ്ട്.ബാലറ്റിൽ വോട്ട് ചെയ്ത ശേഷം ഈ നേതാക്കൾ തന്നെ ബോക്സിൽ നിക്ഷേപിക്കും.ഓരോ വകുപ്പിലെയും എസ്റ്രാബ്ലിഷ്മെന്റ് സെക്ഷനിൽ നിന്നാണ് ആർക്കൊക്കെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടാവുകയെന്ന് തീരുമാനിക്കുക.മിക്കയിടങ്ങളിലും ഭരണകക്ഷി യൂണിയനുകളിൽപെട്ടവരായിരിക്കും എസ്റ്രാബ്ളിഷ് മെന്റ് സീറ്രിലിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ സർവീസ് സംഘടനകളും ഇങ്ങനെ പോസ്റ്റൽ ബാലറ്ര് ശേഖരിക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അമ്പതോളം പോസ്റ്രൽ ബാലറ്ര് കൈവശം വച്ച പത്തനംതിട്ടയിലെ ഒരു ഉദ്യോഗസ്ഥനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വളഞ്ഞു വച്ചിരുന്നു. എന്നാൽ ജീവനക്കാർ അറ്രസ്റ്ര് ചെയ്യാൻ തന്ന ബാലറ്റ് പേപ്പറുകളായിരുന്നെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇയാൾ അന്നത്തെ ഭരണകക്ഷിയുടെ ഗസറ്രഡ് ഓഫീസേഴ്സ് സംഘടനയുടെ ഭാരവാഹിയുമായിരുന്നു.