തലശ്ശേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിപ്രായം ദൗർഭാഗ്യകരമാണെന്ന് ബിജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ഒരു കേസുമായി ബന്ധപ്പെട്ട് തലശേരി കോടതിയിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ദേശീയ പാതയുടെ വീതി 30 മീറ്ററാക്കാൻ ഡൽഹിയിൽ വി. എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള സർവകക്ഷി സംഘം നൽകിയ നിവേദനം സി.പി.എം ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ദുരിതത്തിലായ മനുഷ്യരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് നിയമപരമായി ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്
ദേശീയ പാതയ്‌ക്ക് 30 മീറ്റർറിൽ കൂടുതൽ സ്ഥലം എടുക്കാൻ പറ്റില്ല എന്നായിരുന്നു 2010 ജൂണിൽ സി. പി.എമ്മിന്റെ പ്രസ്താവന. 19 കൊല്ലമായി കേന്ദ്രത്തിന്റെ പണം വാങ്ങി സി. പി. എം, കോൺഗ്രസ് സർക്കാരുകൾ ഹൈവേ വികസനം നടപ്പാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക മാത്രമാണ് താൻ ചെയ്തത്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ഒപ്പം നിൽക്കും. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ അപേക്ഷ ഫോർവേഡ് ചെയ്യുകയാണ് ചെയ്തത്. സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് അൽഫോൺസ് കണ്ണന്താനം കത്തയച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തോട് ചോദിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.