kasargod-fake-vote

കാസർകോട്: പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളിൽ മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്ന പരാതിയിൽ ജില്ലാ കളക്ടർ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി. കള്ളവോട്ട് ചെയ്ത രണ്ടുപേരെ തിരിച്ചറിഞ്ഞു. 69ആം നമ്പർ ബൂത്തിൽ ആഷിഖ് എന്നയാൾ രണ്ടു തവണയും, 70ആം ന്പർ ബൂത്തിൽ ഫായിസും വോട്ട് ചെയ്തെന്ന് കണ്ടെത്തി. രണ്ടുപേരോടും നാളെ രണ്ടുമണിക്ക് ഹാജരാകാൻ കളക്ടർ നോട്ടീസ് നൽകി.

കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായാണ് പരാതി. മുസ്ലീം ലീഗ് പ്രവർത്തകരായ ആഷിഖ്, ഫായിസ് എന്നിവർ ഈ ബൂത്തുകളിൽ കള്ളവോട്ട് ചെയ്‌തെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. തുടർന്ന് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സി.പി.എം. പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിയെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിരുന്നു.

പരിശോധിച്ച ദൃശ്യങ്ങളിൽ നിന്ന് ഇതുവരെ ഒരാളെയാണ് തിരിച്ചറിഞ്ഞതെന്നും മറ്റ് ദൃശ്യങ്ങൾ ഉണ്ടെങ്കിൽ അതും പരിശോധിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഫായിസ് എന്നയാൾ 69ആം നമ്പർ ബൂത്തിലും 70ആം നമ്പർ ബൂത്തിലും വോട്ട് ചെയ്തതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇരു ബൂത്തുകളിലും പോളിംഗ് ഏജന്റുമാർ ഇതിനെ എതിർത്തില്ലെന്നും ബൂത്തിലെ ഉദ്യോഗസ്ഥർ മൊഴി നൽകി. കുറ്റാരോപിതനായ ഫായിസിനോട് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.