shruthi-

മീ ടൂ മൂവ്മെന്റിന്റെ തുടക്കത്തിൽ കാമുകന്റെ ലൈംഗിക അത്ക്രമത്തിന് ഇരായായതിനെക്കുറിച്ച് തുറന്നെഴുതി ശ്രദ്ധ നേടിയ യുവതിയാണ് ശ്രുതി ചൗധരി ഇപ്പോഴിതാ ആ തുറന്നുപറച്ചിലിലൂടെ ഉണ്ടായ മറ്റൊരു അനുഭവം പങ്കുവയ്ക്കുകയാണ് ശ്രുതി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രുതി ഇക്കാര്യം തുറന്നുപറയുന്നത്.

ഒരു ചെറിയ ഗ്രാമത്തിൽ നിന്നും മുംബയ് എന്ന മഹാനഗരത്തിലെത്തിയതായിരുന്ന എന്റെ എഴുത്ത് കണ്ട് കൂടെ ജോലി ചെയ്യാൻ അയാൾ വിളിക്കുകയായിരുന്നുവെന്ന് ശ്രുതി പറയുന്നു. പിന്നീട് എപ്പോഴോ അവർ തമ്മിൽ പരസ്പരം അടുത്തു. തന്റെ പ്രശ്നങ്ങൾ പലതും അയാളോട് മനസ് തുറന്നു പറഞ്ഞു. പിന്നീട് ശരീരം പങ്കിടുന്ന തലം വരെ ആ ബന്ധം വളർന്നു. എന്നാൽ സ്കോട്ലൻഡിലേക്കുള്ള ഒരു യാത്രയാണ് എല്ലാം മാറ്റിമറിച്ചതെന്ന് ശ്രുതി പറയുന്നു.

അവിടെവച്ച് ഒരു രാത്രി അയാളുടെ അടുത്ത് നിന്ന് തിരികെപോകാൻ തുടങ്ങുകയായിരുന്ന എന്നെ തടഞ്ഞു നിറുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി ശ്രുതി വെളിപ്പെടത്തുന്നു. ഒഴിഞ്ഞുമാറിയതോടെ അയാൾ രൂക്ഷമായി പെരുമാറാൻ തുടങ്ങി. അയാളുടെ ആവശ്യത്തിന് അവസാനം വഴങ്ങിയെങ്കിലും വളരെ ക്രൂരമായാണ് അയാൾ പെരുമാറിയത്. എന്നെ വേദനിപ്പിക്കുകയും ശരീരഭാഗങ്ങളിൽ കടിക്കുകയും ചെയ്തു. വൈകിയാണ് അതൊരു പീഡനമാണെന്ന് അറിഞ്ഞത്. ഇതിനുശേഷമാണ് അയാളുടെ യഥാർത്ഥമുഖം മനസിലാക്കുന്നതെന്ന് ശ്രുതി പറയുന്നു. പല സ്ത്രീകളുമായും അയാൾക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

പക്ഷേ ഒരേ സ്ഥാപനത്തിൽ ജോലി തുടരേണ്ടിവന്നു. അപ്പോഴാണ് മറ്റൊരു പെൺകുട്ടിക്കും അയാളിൽ നിന്ന് സമാനമായ അനുഭവം ഉണ്ടെന്ന് അറിഞ്ഞത്. ഞാനും ആ കുട്ടിയുമൊക്കെ അയാളുടെ ഇരകളാിരുന്നുവെന്ന് അപ്പോഴാണ് മനസിലാക്കിയത്. ബന്ധങ്ങൾക്കിടയിലും ബലാത്സംഗവും പീഡനവും നടക്കുന്നുണ്ട് അങ്ങനെയാണ് അതിനെക്കുറിച്ച് തുറന്നെഴുതിയത്. അതിനെത്തുടർന്ന് ആ പോസ്റ്റിന് മറുപടിയായി നിരവധി പെൺകുട്ടികൾ അയാൾക്കെതിരെ രംഗത്ത് വന്നു. പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടി വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. തുടന്നാണ് എല്ലാവർക്കുമായി പോരാടാൻ തീരുമാനിച്ചത്. അങ്ങനെ അവസാനം നിയമത്തിന് മുന്നിൽ അയാളെ കൊണ്ടുവന്നു നടപിടിയെടുപ്പിച്ചു.

നിങ്ങളൊരിക്കലും ഒറ്റയ്ക്കെല്ലെന്ന് തിരിച്ചറിയണമെന്നും നിങ്ങൾ അനുഭവിക്കുന്ന അതേ ദുരിതങ്ങൾ അനുഭവിക്കുന്ന മറ്റുള്ളവരും ഉണ്ടെന്നും ഓർക്കണം എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.