ന്യൂഡൽഹി∙ സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്സൈറ്റിൽ പ്ലസ്ടു പരീക്ഷാഫലങ്ങൾ ലഭ്യമാകും. ഇത്തവണ 83.4% വിജയം. കെ.വി സ്കൂളുകൾക്ക് 98.54%. ജവഹർ നവോദയ സ്കൂളുകൾക്ക് 96.62%. ഹൻസിക ശുക്ലയ്‌ക്കും കരിഷ്മ അറോറയ്‌ക്കും 499 മാർക്കോടെ രാജ്യത്ത് ഒന്നാം റാങ്ക് നേടി. ഹൻസിക ശുക്ല ഗാസിയബാദ് ഡൽഹി പബ്ലിക് സ്കൂളിലെയും കരിഷ്മ അറോറ മുസഫർനഗറിലെയും വിദ്യാർഥിനികളാണ്. പ്രത്യേക പരിഗണന വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ രാജ്യത്തു രണ്ടാം റാങ്ക് തൃപ്പുണിത്തറ ചോയ്സ് സ്കൂളിലെ നിമ്മി വേദിന് – 485 മാർക്ക്. റീജനിൽ ഒന്നാമത് തിരുവനന്തപുരം– 98.2% ചെന്നൈ–92.93%. 18 വിദ്യാർഥികൾക്ക് 497 മാർക്ക്. അതിൽ 11 പെൺകുട്ടികളാണ്.
മൂന്നു പേർക്ക് രണ്ടാം റാങ്ക് ലഭിച്ചു– 498 മാർക്ക്. ഗൗരങ്കി ചൗള(റിഷികേഷ്), ഐശ്വര്യ(റായ് ബറേലി), ഭവ്യ ജിന്ദ്(ഹരിയാന) എന്നിവർക്കാണ് രണ്ടാം റാങ്ക്. സിബിഎസ്ഇ പരീക്ഷയിൽ ഇതു തുടർച്ചയായി അഞ്ചാം വട്ടമാണ് പെൺകുട്ടികൾ ഒന്നാമതെത്തുന്നത്. ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായി 4,974 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത്. ഇതിൽ 78 കേന്ദ്രങ്ങൾ വിദേശത്തായിരുന്നു. പതിമൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 28 ട്രാൻസ്‌ജെന്റർ വിദ്യാർത്ഥിളും പരീക്ഷ എഴുതി. മേയ് മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സി.ബി.എസ്.ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പരീക്ഷാഫലങ്ങൾ നേരത്തേയാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.