കൊല്ലം: ആഗോള ഭീകരനും അൽക്വയ്ദ തലവനുമായിരുന്ന ബിൻലാദന്റെ ചിത്രവും പേരും പതിച്ച പശ്ചിമബംഗാൾ രജിസ്‌ട്രേഷനിലുള്ള കാർ ഇരവിപുരം പൊലീസ് പിടിച്ചെടുത്തു. ഡബ്ളിയു.ബി 6, 8451 നമ്പരിലുള്ള ഹോണ്ട കാറിന്റെ ഉടമസ്ഥനായ പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫ് (22), വാഹനം ഓടിച്ചിരുന്ന താന്നി സ്വദേശി ഹരീഷ് (25) എന്നിവരെയും കസ്റ്റഡിയിലെടുത്തു.
ശ്രീലങ്കയിൽ നടന്ന സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത പുലർത്തുന്നതിനിടെ ആഗോള ഭീകരന്റെ ചിത്രവും പേരും പതിച്ച കാർ ആഴ്ചകളായി നിരത്തിലൂടെ ഓടിയിട്ടും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടും പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഗൗരവമായെടുത്തിരുന്നില്ല. ബിൻലാദന്റെ ചിത്രം പതിച്ച കാർ തട്ടാമല, കൂട്ടിക്കട, മയ്യനാട് ഭാഗങ്ങളിലൂടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലരാണ് കാറിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കാറിന്റെ ചിത്രം സഹിതം ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ കൊല്ലത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തര സന്ദേശം എത്തുകയായിരുന്നു.
തുടർന്ന് ഇരവിപുരം പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഹരീഷിന്റെ സുഹൃത്തിന്റെ വിവാഹം നടന്ന ഓഡിറ്റോറിയത്തിൽ വരനെത്തിയത് അലങ്കരിച്ച ഈ കാറിലായിരുന്നു. ഇവിടെയുണ്ടായിരുന്ന ചിലർ സിറ്റി പൊലീസ് കമ്മിഷണറെ വിവരമറിയിച്ചു. തുടർന്ന് വധൂവരന്മാരുമായി പോയ കാർ അയത്തിലിൽ വച്ചാണ് ഇരവിപുരം പൊലീസ് പിടിച്ചെടുത്തത്. നവദമ്പതികളെ മറ്റൊരു കാറിൽ കയറ്റിവിട്ടു.
സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ഒരു തമാശയ്ക്കാണ് ബിൻ ലാദന്റെ ചിത്രം പതിക്കുകയും പേരെഴുതുകയും ചെയ്തതെതെന്നാണ് മുഹമ്മദ് ഹനീഫ് പറയുന്നതെങ്കിലും പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ബീച്ച് റോഡിലെ ഒരു കടയിൽ നിന്നാണ് കാറിൽ സ്റ്റിക്കറൊട്ടിച്ചത്. കാറിന്റെ ഡിക്കിയിൽ ഇടതുഭാഗത്തായാണ് ബിൻലാദന്റെ കറുത്ത കാരിക്കേച്ചർ ചിത്രം പതിച്ചത്. പിൻഭാഗത്തെ ഗ്ലാസിൽ വലതുവശത്ത് ബിൻലാദൻ എന്ന് ഇംഗ്ലീഷിൽ പേരെഴുതുകയും ചെയ്തു. പശ്ചിമബംഗാൾ സ്വദേശിയായ പ്രവീൺ അഗർവാളിന്റെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷൻ ഇപ്പോഴും. ഒരുവർഷംമുമ്പാണ് ബാംഗ്ലൂർ സ്വദേശി ഇത് വാങ്ങിയത്. ഇതുവരെ കാറിന്റെ രജിസ്‌ട്രേഷൻ മാറ്റാൻ അപേക്ഷനൽകിയിട്ടില്ല. അന്യസംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം രജിസ്‌ട്രേഷൻ മാറ്റാതെ 6 മാസം വരെ മാത്രമേ ഓടിയ്ക്കാവൂ എന്നാണ് നിയമം. ഹനീഫിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ച